യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ ലേബര്‍ പാര്‍ട്ടിയില്‍ പടയൊരുക്കം; പിന്നില്‍ ആഞ്ചെല റെയ്‌നര്‍!

പ്രധാനമന്ത്രിക്കസേര സംരക്ഷിക്കാനായുള്ള കീര്‍ സ്റ്റാര്‍മറുടെ ശ്രമം തിരിച്ചടിക്കുന്നു. മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ എംപിയായി മത്സരിക്കുന്നതില്‍ നിന്നും വിലക്കി തന്റെ കസേര സുരക്ഷിതമാക്കാനുള്ള കീര്‍ സ്റ്റാര്‍മറുടെ ശ്രമം വിമതരുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അവസരം മുതലാക്കി ആഞ്ചെല റെയ്‌നര്‍ നേതൃത്വം പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് സൂചന

പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കോമണ്‍സിലേക്ക് മത്സരിക്കുന്നതിനുള്ള തന്റെ അപേക്ഷ തള്ളിയെന്ന വാദം ശരിയല്ലെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പം ഗോര്‍ടണ്‍ & ഡെന്റണ്‍ സ്ഥാനാര്‍ത്ഥിയാകാനായി ബേണ്‍ഹാം ഔദ്യോഗികമായി അപേക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്.

തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ 50-ലേറെ എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും കീര്‍ സ്റ്റാര്‍മര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ യൂണിയനുകള്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി ചുമതലയുള്ളവര്‍ക്കൊപ്പം തങ്ങളെ കൂടി മുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യുണീഷന്‍ യൂണിയന്റെ പുതിയ നേതാവ് ആന്‍ഡ്രിയ ഈഗന്‍ പറഞ്ഞു.

ആഞ്ചെല റെയ്‌നര്‍ അവസരം മുതലാക്കി നേതൃത്വം പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് സൂചന. ഫെബ്രുവരി 26ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ പാര്‍ട്ടിയെ പടലപ്പിണക്കം ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് നഷ്ടമാകുന്നതില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ്. റിഫോമും, ഗ്രീന്‍സും ഈ അവസരം ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബേണ്‍ഹാമിനെ തടഞ്ഞതോടെ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ലേബര്‍.

സ്റ്റാര്‍മറുടെ ജനപ്രീതി കുറയുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും ജനങ്ങളുടെ അതൃപ്തിയ്‌ക്ക്‌ പാത്രമായിരിക്കുകയാണ്. ഇതിനിടെ മികച്ച നേതൃത്വം പാര്‍ട്ടിയിലുണ്ടാകണമെന്ന് ആവശ്യം ഉയരുന്നുമുണ്ട്. അതിനിടെയാണ് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം എംപിയാകാന്‍ നീക്കം നടത്തിയത് . പാര്‍ട്ടിയില്‍ മികച്ച അഭിപ്രായമുള്ള നേതാവാണ് ബേണ്‍ഹാം.

എന്നാല്‍ ഇതിനു തടയിടുകയായിരുന്നു കീര്‍ സ്റ്റാര്‍മര്‍. ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ മേയര്‍ പദവി രാജിവെയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റി അനുമതി നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി മടങ്ങിയെത്തിയാല്‍ ബേണ്‍ഹാം തനിക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇദ്ദേഹത്തിന് മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ചത്. 45 മിനിറ്റ് കൊണ്ട് ഒന്നിനെതിരെ എട്ട് വോട്ടിന് കമ്മിറ്റി ആവശ്യം നിഷേധിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വേണ്ടിവരുന്ന കൂടിയ ചെലവ് ഉയര്‍ത്തിക്കാണിച്ചാണ് നടപടി. പ്രധാനമന്ത്രിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ മാത്രമാണ് അനുകൂലിച്ചത്.

ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റില്‍ മത്സരിക്കാന്‍ ബേണ്‍ഹാമിന് വഴിയൊരുങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് നേതൃപോരാട്ടത്തിനും തയ്യാറാകേണ്ടിവരുമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വരവ് സ്റ്റാര്‍മര്‍ തടഞ്ഞത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കി. മെയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി ഏറ്റുവാങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് പടിയിറങ്ങേണ്ടിവരും.

  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  • എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
  • യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
  • ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions