യു.കെ.വാര്‍ത്തകള്‍

ഹീത്രു വിമാനത്താവളത്തില്‍ ദ്രാവക നിയന്ത്രണം നീക്കി; യാത്രക്കാര്‍ക്ക് 2 ലിറ്റര്‍ വരെ കൈവശം വയ്ക്കാം

ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ലണ്ടന്‍ ഹീത്രുവില്‍ യാത്രക്കാര്‍ക്ക് ഇനി സുരക്ഷാ പരിശോധനയ്ക്കിടയില്‍ ചെറിയ കുപ്പികള്‍ക്കായി ബുദ്ധിമുട്ടേണ്ടതില്ല. കാബിന്‍ ബാഗുകളില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിന് രണ്ട് പതിറ്റാണ്ടായി നിലനിന്നിരുന്ന 100 മില്ലി ലിറ്റര്‍ പരിധി ഔദ്യോഗികമായി നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ജനുവരി 23 മുതല്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെയുള്ള ദ്രാവകങ്ങള്‍ കൈവശം വയ്ക്കാം.

ഏകദേശം ഒരു ബില്യണ്‍ പൗണ്ട് ചെലവിട്ട് സ്ഥാപിച്ച അത്യാധുനിക സിടി (Computed Tomography) സ്‌കാനറുകളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. മെഡിക്കല്‍ സിടി സ്‌കാനറുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇവ ബാഗിനുള്ളിലെ വസ്തുക്കളുടെ 3D ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇതോടെ യാത്രക്കാര്‍ക്ക് പരിശോധനാ വേളയില്‍ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവ പുറത്തെടുക്കേണ്ടതില്ല. ഷാംപൂ, പെര്‍ഫ്യൂം, കുടിവെള്ളം തുടങ്ങിയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളും ബാഗില്‍ തന്നെ സൂക്ഷിക്കാം. ദ്രാവകങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സിപ്-ലോക്ക് പ്ലാസ്റ്റിക് കവറുകള്‍ ഇനി ആവശ്യമില്ല.

പുതിയ സംവിധാനം പരിശോധനാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ നീക്കവുമാണ്. പ്രതിവര്‍ഷം 1.6 കോടി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഹീത്രു ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ഡ്ബെ വ്യക്തമാക്കി. 2006-ല്‍ വിമാനങ്ങള്‍ തകര്‍ക്കാനുള്ള ഭീകരവാദ ശ്രമത്തെ തുടര്‍ന്നാണ് ദ്രാവകങ്ങള്‍ക്ക് ലോകവ്യാപകമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

ഹീത്രുവിനു പുറമെ യുകെയിലെ ഗാറ്റ്വിക്, ബര്‍മിംഗ്ഹാം, എഡിന്‍ബറോ, ബ്രിസ്റ്റോള്‍ വിമാനത്താവളങ്ങളും പുതിയ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കി. എന്നാല്‍ മാഞ്ചസ്റ്റര്‍, ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ്, ലൂട്ടണ്‍ വിമാനത്താവളങ്ങളില്‍ ഇപ്പോഴും ഭാഗികമായോ പഴയ രീതിയിലോ പരിശോധനകള്‍ തുടരുന്നു.

അതേസമയം, ഹീത്രുവില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ലഭിക്കുമെങ്കിലും, മടക്കയാത്രയില്‍ മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ (ഉദാഹരണത്തിന് ഇന്ത്യ) പഴയ 100 മില്ലി നിയമം തുടരും. അതിനാല്‍ രണ്ട് ലിറ്റര്‍ കുപ്പികളുമായി യാത്ര ചെയ്യുന്നവര്‍ മടക്കവഴിയില്‍ സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions