യു.കെ.വാര്‍ത്തകള്‍

വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും

കവന്‍ട്രി: കവന്‍ട്രിയില്‍ നിന്ന് കാണാതായ വിഷ്ണു ജയകുമാറിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു കഴിഞ്ഞ മൂന്നു ദിവസമായി യുകെ മലയാളികള്‍. എന്നാല്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി വിഷ്ണുവിന്റെ മരണവാര്‍ത്തയാണ് എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ നിന്നും കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിഷ്ണു ജയകുമാറിന്റെ (26) മൃതദേഹം കവന്‍ട്രി പട്ടണ നടുവിലെ ജലാശയമായ സ്വാന്‍ വെല്‍ തടാകത്തില്‍ നിന്നും ഇന്നലെ വൈകുന്നേരത്തോടെ കണ്ടെടുക്കുകയായിരുന്നു.

വിഷ്ണുവിന്റെ തിരോധാനം ഫേസ് ബുക്ക് ഗ്രൂപ്പില്‍ എത്തിയതോടെ പതിവില്ലാതെ ഒട്ടേറെ ബ്രിട്ടീഷുകാരാണ് കമന്റുകള്‍ വഴി പിന്തുണ അറിയിച്ചു രംഗത്ത് എത്തിയത്. നൂറുകണക്കിന് ആളുകള്‍ നിത്യവും എത്തുന്ന ഇവിടെ ഒരാളുടെ മൃതദേഹം എങ്ങനെ ആരുടേയും ശ്രദ്ധയില്‍ പെടാതെ കിടന്നുവെന്ന ചോദ്യവും ബാക്കിയാണ്.

തിങ്കളാഴ്ച വെയര്‍ ഹൗസില്‍ വിഷ്ണു ജോലിക്ക് എത്താത്ത സാഹചര്യത്തിലാണ് കൂടെ ജോലി ചെയ്യുന്നവര്‍ അന്വേഷിച്ചെത്തുന്നത്. ഇതോടെയാണ് കൂടെ പോയ ആന്ധ്രാക്കാരന്‍ വിഷ്ണുവിനെ കാണാനില്ലെന്ന് പറയുന്നത്.

ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന വിഷ്ണു യുകെയിലേക്ക് പോരും വരെ കുടുംബത്തിന് ഒപ്പം തന്നെ ആയിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് പ്രായമായപ്പോഴാണ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്. യുകെയില്‍ ഡാറ്റാ സയന്‍സില്‍ ബിരുദാനന്തര ബിരുദം എടുക്കാന്‍ വേണ്ടിയാണു വിഷ്ണു കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായത്.

അതിനിടെ അസ്വാഭാവിക മരണം എന്ന നിലയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ടു നല്‍കാന്‍ സമയമെടുത്തേക്കും. സ്വാഭാവിക സാഹചര്യത്തില്‍ മൂന്നു ആഴ്ച വരെയെങ്കിലും എടുത്തേക്കാവുന്ന സാഹചര്യം വിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുമുണ്ട്. അകന്ന ബന്ധുക്കളില്‍ ഒരാള്‍ ഇന്നലെ ക്രോയിഡോണില്‍ നിന്നും കവന്‍ട്രിയില്‍ എത്തി മൃതദേഹം സ്ഥിരീകരണം നടത്തിയതോടെ പോലീസും പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തിലും സഹായം തേടി കുടുംബം ലണ്ടനില്‍ ഹൈക്കമ്മിഷന് കത്തെഴുതിയിട്ടുണ്ട്.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions