യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി

ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുന്നു .കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം അഞ്ചിരട്ടിയായതായി മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാര്‍ കണക്കു പ്രകാരം 2021ല്‍ 3560 ആയിരുന്നത് 2024-25ല്‍ 19310 ആയി.

അഭയാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിച്ച ശേഷം സര്‍ക്കാര്‍ ഒരുക്കുന്ന താമസ സ്ഥലങ്ങള്‍ 28 ദിവസത്തിനകം ഒഴിയണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ അഭയാര്‍ത്ഥി അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിലൂടെ ഒരേസമയം കൂടുതല്‍ പേര്‍ വീടുകള്‍ തേടേണ്ടിവരുന്നതുമായ സാഹചര്യം എന്നിവ പ്രതിസന്ധിക്ക് കാരണമായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.

ലണ്ടനും നോര്‍ത്ത് വെസ്റ്റും മാത്രമല്ല മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ നഗരങ്ങള്‍ ഭവന രഹിത അഭയാര്‍ത്ഥികളുടെ ഉയര്‍ന്ന അനുപാതമുള്ള പ്രദേശങ്ങളാണ്. ഹീത്രൂ വിമാനത്താവളത്തിന് അടുത്തുള്ള ഹില്ലിങ്ടണില്‍ മാത്രം 2024-25 ല്‍ 2098 അഭയാര്‍ത്ഥി കുടുംബങ്ങള്‍ ഭവന രഹിതരായിട്ടുള്ളവരുണ്ട്. 2021-22 ല്‍ ഇത് 71 മാത്രമായിരുന്നു.

ഹോട്ടല്‍ താമസം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുമ്പോഴും പലര്‍ക്കും വീട് ലഭ്യമാകില്ല. മാത്രമല്ല 28 ദിവസത്തിനകം ജോലി കണ്ടെത്തുക പ്രയാസമാണ്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് അപേക്ഷ നല്‍കി ധന സഹായം കിട്ടാനുള്ള താമസവും പലര്‍ക്കും തിരിച്ചടിയാണ്.

  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  • ഗര്‍ഭിണിയായിരിക്കെ വര്‍ക്ക് ഫ്രം ഹോം ചെയ്തതിന് പിരിച്ചുവിട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം
  • നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions