യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്റെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും മോശം അവസ്ഥയില്‍

ലേബര്‍ ഭരണത്തിന് കീഴില്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ പച്ച തൊടുന്ന ലക്ഷണമില്ല. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നയങ്ങള്‍ പൊളിച്ചെഴുതി ലേബര്‍ നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി തിരിച്ചടി നേരിടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഓരോ ബജറ്റിലും നികുതി കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതല്ലാതെ മറ്റൊരു പദ്ധതിയും അവതരിപ്പിക്കാനും കഴിയുന്നില്ല.

ഇതിന്റെയെല്ലാം പ്രത്യാഘാതം തൊഴില്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

സ്ഥാപനങ്ങള്‍ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നില്ലെങ്കിലും പുതിയ ആളുകളെ ജോലിക്കെടുക്കാനും, നിക്ഷേപം നടത്താനും സ്ഥാപനങ്ങള്‍ തയാറല്ലെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. പുതുവര്‍ഷത്തിലും പുതിയ പെര്‍മനന്റ് തൊഴിലവസരങ്ങള്‍ കുറയുകയാണെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്‍ പറയുന്നു.

തൊഴിലില്ലായ്മ വീണ്ടും വര്‍ധിക്കാതിരിക്കണമെങ്കില്‍ ഗവണ്‍മെന്റ് രീതികള്‍ മാറ്റേണ്ടി വരുമെന്ന് റിക്രൂട്ട്‌മെന്റ് ഇന്‍ഡസ്ട്രി ബോഡി വ്യക്തമാക്കി. ഇപ്പോള്‍ തന്നെ മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 5.1 ശതമാനത്തിലണ് തൊഴിലില്ലായ്മ. നികുതി വര്‍ധന, മിനിമം വേജ് വര്‍ധന, പുതിയ ജോലിക്കാരുടെ അവകാശ നയങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാണ് ബ്രിട്ടീഷ് ബിസിനസ്സുകളെ സ്തംഭിപ്പിച്ചു നിര്‍ത്തുന്നതിന് കാരണം.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions