യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ നിയമങ്ങള്‍ ഈ വര്‍ഷം മാറും; ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും മാറ്റങ്ങള്‍

യുകെയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്റ്റുഡന്റ് ലോണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. നിലവിലെ വായ്പാ തിരിച്ചടവ് രീതികള്‍ നീതിയുക്തവും യുക്തിസഹവും ആണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവകാശപ്പെടുമ്പോള്‍, ഇത് ധാര്‍മ്മികമായി ശരിയല്ലെന്ന കടുത്ത വിമര്‍ശനവുമായി ധനകാര്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. 2026 മുതല്‍ ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും വരാനിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.

യുകെയില്‍ സ്റ്റുഡന്റ് ലോണ്‍ പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് ലഭിക്കുന്നത്. പഠിക്കുന്ന കോഴ്സിന്റെ വാര്‍ഷിക ഫീസ് അടയ്ക്കാന്‍ ട്യൂഷന്‍ ഫീ ലോണ്‍ നേരിട്ട് സര്‍വകലാശാലയ്ക്കാണ് നല്‍കുന്നത്, മെയിന്റനന്‍സ് ലോണ്‍, താമസം, ഭക്ഷണം, പുസ്തകങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്കായി നല്‍കുന്നത് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. ഇംഗ്ലണ്ടിലും വെയ്‌ല്‍സിലും 9,535 പൗണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 4,855 പൗണ്ടും (പ്രാദേശിക വിദ്യാര്‍ഥികള്‍ക്ക്), 9,535 പൗണ്ട് (മറ്റ് യുകെ വിദ്യാര്‍ഥികള്‍ക്ക്) സ്കോട്ട്ലന്‍ഡില്‍ സ്കോട്ടിഷ് വിദ്യാര്‍ഥികള്‍ക്ക് പഠനം സൗജന്യവും മറ്റുള്ളവര്‍ക്ക് 9,535 പൗണ്ടും ആണ് പ്രതിവര്‍ഷം ട്യൂഷന്‍ ഫീസ്.

മെയിന്റനന്‍സ് ലോണ്‍എന്നത് 'മീന്‍സ് ടെസ്റ്റഡ്' (Means-tested) ആണ്. അതായത്, വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എത്രയാണോ അതിനനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക.

ഇത് ലണ്ടന് പുറത്ത് താമസിക്കുന്നവര്‍ക്ക് പരമാവധി 10,544 പൗണ്ടും , വെയ്‌ല്‍സില്‍ 11,345 പൗണ്ടും വരെ താമസ ചെലവും മെയിന്റനന്‍സ് ഗ്രാന്റുമായി ലഭിക്കാം. കൂടാതെ തിരിച്ചടയ്ക്കേണ്ടാത്ത 'മെയിന്റനന്‍സ് ഗ്രാന്റും' വെയ്‌ല്‍സ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്കോട്ട്ലന്‍ഡ് , നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്: യഥാക്രമം 9,400 പൗണ്ട്, 8,132 പൗണ്ട് എന്നിങ്ങനെയാണ് വായ്പാ പരിധി.

2028 മുതല്‍ ഇംഗ്ലണ്ടില്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി 1,000 പൗണ്ട് വരെയുള്ള മെയിന്റനന്‍സ് ഗ്രാന്റുകള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ വ്യവസായ നയത്തെ പിന്തുണയ്ക്കുന്ന കോഴ്സുകള്‍ക്ക് മാത്രമായിരിക്കും.

പഠനം പൂര്‍ത്തിയാക്കി ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ ശമ്പളം ലഭിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ലോണ്‍ തിരിച്ചടയ്ക്കേണ്ടതുള്ളൂ. ശമ്പളത്തില്‍ നിന്ന് നികുതി പോലെ തന്നെ തുക സ്വയമേവ കുറയ്ക്കുന്നതാണ് രീതി. വിദ്യാര്‍ഥി സമ്പാദിക്കുന്ന തുക ഈ പരിധിക്ക് മുകളിലാണെങ്കില്‍, ആ അധിക തുകയുടെ 9% ആണ് തിരിച്ചടയ്ക്കേണ്ടത്. ഇത് യഥാക്രമം ഇംഗ്ലണ്ടില്‍ 25,000 പൗണ്ട് , വെയ്‌ല്‍സ് 28,470 പൗണ്ട്, സ്കോട്ട്ലന്‍ഡ് 32,745 പൗണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 26,065 പൗണ്ടുമാണ്.

വായ്പ എടുക്കുന്ന ദിവസം മുതല്‍ പലിശ ഈടാക്കി തുടങ്ങും. ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും നിലവില്‍ ഇത് 4.3% ആണ്. എന്നാല്‍ വെയ്‌ല്‍സില്‍ വരുമാനത്തിനനുസരിച്ച് ഇത് 7.3% വരെയാകാം.

സ്റ്റുഡന്റ് ലോണിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ജീവിതകാലം മുഴുവന്‍ തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ്. നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ബാക്കി തുക എത്രയാണെങ്കിലും സര്‍ക്കാര്‍ അത് എഴുതിത്തള്ളും. ഇംഗ്ലണ്ട് (2025 മുതല്‍ ചേര്‍ന്നവര്‍ക്ക്) 40 വര്‍ഷവും, വെയ്‌ല്‍സ് , സ്കോട്ട്ലന്‍ഡ് 30 വര്‍ഷം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 25 വര്‍ഷവുമാണ് ലോണ്‍ എഴുതിത്തള്ളുന്ന കാലാവധി.

2026 മുതല്‍ ട്യൂഷന്‍ ഫീസിലും മെയിന്റനന്‍സ് ലോണിലും പണപ്പെരുപ്പത്തിന് അനുസരിച്ചുള്ള വര്‍ധനവുണ്ടാകും. RPIx എന്ന സൂചിക അടിസ്ഥാനമാക്കിയാണിത് കണക്കാക്കുന്നത്. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ ട്യൂഷന്‍ ഫീസ് ഏകദേശം 9,900 പൗണ്ട് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions