യു.കെ.വാര്‍ത്തകള്‍

കൊട്ടാരത്തില്‍ ആന്‍ഡ്രൂവിന് നഗ്‌ന മസാജ് നല്‍കിയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തിലെ കിടപ്പുമുറിയില്‍ വച്ച് പ്രിന്‍സ് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറിനു താന്‍ നഗ്‌ന മസാജ് നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രഫഷണല്‍ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോനിയാണ് ഈ ആരോപണം ഉന്നയിച്ചത്.

മോണിക്കിന്റെ വെളിപ്പെടുത്തലനുസരിച്ച്, ഗിസ്ലൈന്‍ മാക്സ്വെല്ലിന്റെ നിര്‍ദേശപ്രകാരം അവള്‍ കൊട്ടാരത്തിലേക്ക് പോയതും, സുരക്ഷാ പരിശോധനകളില്ലാതെ പ്രവേശനം സാധ്യമായതുമാണ്. ആന്‍ഡ്രൂവിന്റെ മുറിയിലെത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ നിന്ന് ടവല്‍ ധരിച്ച് അദ്ദേഹം പുറത്തുവന്നുവെന്നും, പിന്നീട് ടവല്‍ മാറ്റിയെന്നും അവള്‍ പറഞ്ഞു. നഗ്‌നനായിരുന്നു എന്നത് ഒഴിച്ചാല്‍, പെരുമാറ്റത്തില്‍ ആന്‍ഡ്രൂ മാന്യനായിരുന്നു എന്നും മോണിക്ക് വ്യക്തമാക്കി.

മസാജിന് നല്‍കിയ പ്രതിഫലം 75 പൗണ്ടാണെന്നും, അത് രാജകുടുംബത്തിന്റെ കൗട്ട്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ചെക്കിലൂടെ നല്‍കിയതാണെന്നും അവള്‍ ആരോപിച്ചു. അന്നത്തെ ആന്‍ഡ്രൂവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഷാര്‍ലറ്റ് മാന്‍ലി ഒപ്പിട്ട ചെക്കാണ് ഉപയോഗിച്ചതെന്ന് മോണിക്ക് കൂട്ടിച്ചേര്‍ത്തു.

ഈ വെളിപ്പെടുത്തല്‍ രാജകുടുംബത്തിന് ആന്‍ഡ്രൂ വഴിയുള്ള അടുത്ത തലവേദനയാണ്.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions