യു.കെ.വാര്‍ത്തകള്‍

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

അമേരിക്കയുടെ സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ആക്രമണം. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാന്‍ ആക്രമിച്ചു. ബ്രിട്ടീഷ് വ്യോമ താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണമാണ് നടത്തിത്. ആക്രമണത്തെ പ്രതിരോധിച്ചെന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തെന്നും ബ്രിട്ടന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ദ്വീപ് രാജ്യത്തേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് സമ്മര്‍ദം തന്ത്രം ശക്തമാക്കുകയാണ് ഇറാന്‍.

സംഘര്‍ഷം യൂറോപിലേക്ക് കൂടി വ്യാപിച്ചാല്‍ അത് സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാകും. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ പരിമിതമായി വിട്ടുനല്‍കുമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈപ്രസിലെ സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇന്നലെയും സൈപ്രസിലേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം തെറ്റിയെത്തിയാണെന്നായിരുന്നു അനുമാനം. എന്നാല്‍, ഇറാനോട് ചേര്‍ന്നുള്ള സൈപ്രസിലേക്ക് ബ്രിട്ടീഷ് സൈനിക താവളം ഇറാന്‍ ലക്ഷ്യമിടുന്നുവെന്നാണ് ആക്രമണത്തോടെ വ്യക്തമാവുന്നത്.

1960വരെ ബ്രിട്ടണിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സൈപ്രസിന് പിന്നീട് സ്വാതന്ത്ര്യം നല്‍കി. എന്നാല്‍ സൈപ്രസിലെ രണ്ടു മേഖലയില്‍ ബ്രിട്ടണിന്റെ സൈനിക താവളങ്ങള്‍ തുടരുന്നുണ്ട്. ബ്രിട്ടണ് പരമാധികാരമുള്ള കേന്ദ്രങ്ങളാണ് ഇവ. യൂറോപ്യന്‍ രാജ്യങ്ങളെക്കുടി സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്ന നടപടിയാണ് ഇറാന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സംഘര്‍ഷത്തില്‍ യുഎന്നിനോട് ഇടപടണമെന്ന് ഇറാന്‍ പറയുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യത്തിലെസൈനിക കേന്ദ്രത്തിനുനേരെ ആക്രമണം.

  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions