യു.കെ.വാര്‍ത്തകള്‍

സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും

മൃതദേഹം സംസ്‌കരിക്കുന്നതിന് നൂതന മാര്‍ഗവുമായി സ്‌കോട്ട്‌ലന്‍ഡ് . വെറും രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം ജലചക്രത്തിന്റെ ഭാഗമാകുന്ന രീതിയാണ് 2026 വേനല്‍ക്കാലം മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ശാസ്ത്രീയമായി ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ് എന്നറിയപ്പെടുന്ന ഈ ജലസംസ്‌കാര രീതി, പരമ്പരാഗത ശ്മശാനങ്ങളില്‍ പ്രകൃതി വാതകം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ ബദലായി കണക്കാക്കപ്പെടുന്നു.

മൃതശരീരം പട്ടോ കമ്പിളിയോ പൊതിഞ്ഞ് ഉയര്‍ന്ന മര്‍ദ്ദമുള്ള സ്റ്റീല്‍ ചേമ്പറില്‍ വെക്കുന്നു. 95% വെള്ളവും 5% പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് പോലുള്ള ആല്‍ക്കലൈന്‍ രാസവസ്തുക്കളും ചേര്‍ന്ന മിശ്രിതം 150 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചേംബറിലേക്ക് നിറയ്ക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ദ്രാവകം ശുദ്ധീകരിച്ച് മലിനജലമായി ഒഴുക്കുകയും, അവശേഷിക്കുന്ന അസ്ഥികള്‍ ഉണക്കി പൊടിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യും.

ഒരു ജലസംസ്‌കാരത്തിന് 1,500 മുതല്‍ 5,000 ഡോളര്‍ വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. 2023-ല്‍ നടത്തിയ സര്‍വേയില്‍ 84% പേര്‍ ഈ രീതിയെ പിന്തുണച്ചതോടെ, യുകെയില്‍ ആദ്യമായി സ്‌കോട്ട്‌ലന്‍ഡാണ് നടപ്പിലാക്കുന്നത്.

എന്നാല്‍ മൃതദേഹം ലയിപ്പിച്ച ദ്രാവകം സാധാരണ ജലസ്രോതസ്സുകളിലേക്ക് വിടുന്നതിനെതിരെ ചില വിവാദങ്ങളും ഉയരുന്നുണ്ട്. 'ഈ ദ്രാവകത്തില്‍ ഡിഎന്‍എ ഇല്ല, പൂര്‍ണ്ണമായും അണുവിമുക്തമാണ്. ഇതില്‍ പ്രോട്ടീനുകള്‍, പഞ്ചസാര, ലവണങ്ങള്‍ മാത്രമേ ഉണ്ടാകൂ,' ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന Kindly Earth കമ്പനി വ്യക്തമാക്കുന്നു.

പ്രാദേശിക ഭരണകൂടങ്ങളും വാട്ടര്‍ അതോറിറ്റികളും അനുമതി നല്‍കിയ ശേഷം 2026 വേനല്‍ക്കാലത്ത് ആദ്യ ജലസംസ്‌കാരം നടത്താനാണ് സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  • ഗര്‍ഭിണിയായിരിക്കെ വര്‍ക്ക് ഫ്രം ഹോം ചെയ്തതിന് പിരിച്ചുവിട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം
  • നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions