യു.കെ.വാര്‍ത്തകള്‍

യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും

മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രകൃതിവാതക വില ഉയരുമെന്നതിനാല്‍ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ടോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. വൈദ്യുതിയും പ്രകൃതി വാതകവും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് 1801 പൗണ്ട് എനര്‍ജി ബില്ലായി നല്‍കേണ്ടി വരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പറയുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രൈസ് ക്യാപ്പിലായിരിക്കും ഈ വര്‍ധനവ്. ഏപ്രിലിലെ പ്രൈസ് ക്യാപ്പിനെക്കാള്‍ 160 പൗണ്ട് വര്‍ധനവാണിത്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജമേഖല ഏതാണ്ട് അടച്ചു പൂട്ടേണ്ട അവസ്ഥ വന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ദ്രവീകൃത പ്രകൃതിവാതക വിതരണത്തില്‍ അഞ്ചിലൊന്നും ഖത്തറാണ് ചെയ്യുന്നത്. അമേരിക്കക്ക് തൊട്ടുപുറകിലായി ലോകത്തിലെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) വിതരണക്കാരായ ഖത്തറില്‍ ഇതിന് വില വര്‍ധിക്കുന്നതോടെ ബ്രിട്ടനിലേക്കുള്ള ഇറക്കുമതിയുടെ ചെലവും കൂടും. അതുകൊണ്ടു തന്നെ യുദ്ധം നീണ്ടു നില്‍ക്കുകയാണെങ്കില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 2500 പൗണ്ട് വരെയായി ഉയരാം എന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. റഷ്യ -യുക്രൈന്‍ സംഘര്‍ഷ കാലത്തെ അനുസ്മരിപ്പിക്കുംവിധത്തിലാകും സാഹചര്യം എന്നാണ് അവര്‍ പറയുന്നത്.

ഇതിലും കുറഞ്ഞ തുകയാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നതെങ്കിലും, ജൂലൈയിലെ പ്രൈസ് ക്യാപ് തീരുമാനിക്കുന്നതിനുള്ള അസ്സസ്സ്‌മെന്റ് പിരീയഡ് ആരംഭിച്ചിട്ടേ ഉള്ളു എന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. അതായത്, യുദ്ധം നീണ്ടു പോവുകയും തത്ഫലമായി എല്‍ എന്‍ ജി നിരക്ക് ക്രമാതീതമായി ഉയരുകയും ചെയ്താല്‍ പ്രവചിച്ചതിലും കൂടുതലായി പ്രൈസ് ക്യാപ് ഉയര്‍ന്നേക്കാമെന്ന് അര്‍ത്ഥം. യൂറോപ്പും ബ്രിട്ടനും ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയെ വലുതായി ആശ്രയിക്കുന്നില്ല എങ്കിലും വിപണിയില്‍ ചരക്കിന്റെ കുറവ് അനുഭവപ്പെടുമ്പോള്‍ വില സ്വമേധയാ കൂടും.

  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  • ഗര്‍ഭിണിയായിരിക്കെ വര്‍ക്ക് ഫ്രം ഹോം ചെയ്തതിന് പിരിച്ചുവിട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം
  • നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions