യു.കെ.വാര്‍ത്തകള്‍

യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍

ഇറാന്‍ യുദ്ധം മുന്നോട്ടുപോകുമ്പോള്‍ യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍.എച്ച്എസ്ബിസി യുകെ ഉള്‍പ്പെടെ പ്രധാന വായ്പാ സ്ഥാപനങ്ങള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ യുകെയിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വീണ്ടും സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് ഓഫറുകളുടെ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് എച്ച്എസ്ബിസി അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവര്‍, വീട് മാറ്റുന്നവര്‍, റീ-മോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍, ബൈ-ടു-ലെറ്റ് ഉടമകള്‍ എന്നിവര്‍ക്ക് ഇത് തിരിച്ചടിയാകും. അതേസമയം കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തിങ്കളാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പം നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയും സമാനമായ പാതയിലാണ്.

വായ്പാ നിരക്കുകളില്‍ സംഭവിക്കുന്ന ഈ മാറ്റത്തിന് പ്രധാന കാരണം 'സ്വാപ്പ് റേറ്റുകള്‍' ഉയര്‍ന്നതാണ്. ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കുമ്പോള്‍ ബാങ്കുകള്‍ ഈ സ്വാപ്പ് നിരക്കുകളെ അടിസ്ഥാനമാക്കുന്നതിനാല്‍, വിപണിയിലെ മാറ്റങ്ങള്‍ നേരിട്ട് ലോണ്‍ ചെലവിനെ ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിപണി മാറ്റങ്ങള്‍ കാരണം ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പരിഷ്‌കരിക്കേണ്ടി വരുമെന്ന് കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് മത്സരക്ഷമമായ വായ്പാ ഓപ്ഷനുകള്‍ നല്‍കാനുള്ള ശ്രമം തുടരുമെന്നും അവര്‍ അറിയിച്ചു.

വിപണിയിലെ അനിശ്ചിതത്വം ഈ വര്‍ധനവിന് പിന്നിലെ പ്രധാന ഘടകമാണെന്ന് വിദഗ്ധര്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ ഉയര്‍ന്ന പണപ്പെരുപ്പ സാധ്യതകള്‍ സൃഷ്ടിച്ചതോടെ പലിശനിരക്ക് കുറയ്ക്കല്‍ വൈകാനോ, താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനോ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്. ഇതോടെ ബാങ്കുകള്‍ക്ക് ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കാനുള്ള ചെലവ് കൂടുകയും, അതിന്റെ പ്രതിഫലനമാണ് വായ്പാ നിരക്കുകള്‍ ഉയരുന്നതിലൂടെ കാണുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മണിഫാക്ട്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് ശരാശരി നിരക്ക് 4.83 ശതമാനമായും, അഞ്ചുവര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് 4.95 ശതമാനമായും ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ അധികം വൈകാതെ കൂടുതല്‍ ബാങ്കുകള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ ഫിക്സ്ഡ് റേറ്റ് ഡീലുകള്‍ പരിഗണിക്കുന്നവര്‍ നിരക്കുകള്‍ കൂടുതല്‍ ഉയരുന്നതിനുമുമ്പ് വേഗത്തില്‍ തീരുമാനമെടുക്കുന്നത് നല്ലതായിരിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം.

പലിശ കുറയുമെന്ന പ്രതീക്ഷയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞമാസം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചു തുടങ്ങിയതായിരുന്നു.

  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  • ഗര്‍ഭിണിയായിരിക്കെ വര്‍ക്ക് ഫ്രം ഹോം ചെയ്തതിന് പിരിച്ചുവിട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം
  • നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions