യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു

എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം ജനം സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അവിടെ ചികിത്സ നല്‍കുന്നത് ജോലി നിര്‍ത്തിയ എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ആണെന്നതാണ് വിരോധാഭാസം. എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് എന്നതിന്റെ കാരണം തന്നെ പലരും സ്വകാര്യ ചികിത്സയിലൂടെ പണം നേടുകയാണെന്നുള്ളതാണ്.

എന്‍എച്ച്എസ് വഴി ലഭിക്കേണ്ട ചികിത്സകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ചില പ്രദേശങ്ങളില്‍ എന്‍എച്ച് എസ് ഡെന്റിസ്റ്റുകളുടെ സേവനം തന്നെ ലഭിക്കുന്നില്ല. ദന്ത ചികിത്സ സാധാരണക്കാര്‍ക്ക് വലിയ ഭാരമാകുകയാണ്.

സര്‍ക്കാര്‍ വിഷയത്തില്‍ കരാര്‍ പരിഷ്‌കാരം കൊണ്ടുവന്നില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുറഞ്ഞ ചെലവില്‍ ദന്ത ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍എച്ച്എസ് ചികിത്സയില്‍ നിന്ന് ദന്ത ഡോക്ടര്‍മാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഏകദേശം 900 മില്യണ്‍ പൗണ്ട് നേടിയതായി കണക്കുകള്‍ പറയുന്നു.

  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions