യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്

അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ 40000 പൗണ്ട് വരെ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതിയ പദ്ധതിയില്‍ എത്ര കുടുംബം അപേക്ഷ നല്‍കിയെന്ന വിവരം പുറത്തുവിടാന്‍ ഹോം ഓഫീസ് തയാറായിട്ടില്ല. അഭയാര്‍ത്ഥികള്‍ രാത്രം വിടാന്‍ ഓരോ വ്യക്തിയ്ക്കും പതിനായിരം പൗണ്ട് വീതം നാലു പേര്‍ക്ക് നാല്‍പതിനായിരം പൗണ്ട് വരെ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

ആദ്യ ഘട്ടത്തില്‍ 150 കുടുംബങ്ങളോട് ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിരുന്നു. ആദ്യം നിശ്ചയിച്ചിരുന്ന അവസാന തീയതി ഇന്നലെ അര്‍ധരാത്രിയായിരുന്നു. എന്നാല്‍ പിന്നീട് അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ഇതിനിടെ, വൈകിട്ട് ആറുമണിവരെ എത്ര കുടുംബങ്ങള്‍ ഈ ഓഫര്‍ സ്വീകരിച്ചുവെന്ന വിവരം പുറത്തുവിടാന്‍ മന്ത്രാലയം തയാറായില്ല.

പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാല്‍ ഇത് ആയിരക്കണക്കിന് കുടുംബങ്ങളെ ബ്രിട്ടനില്‍ നിന്ന് മടക്കി അയക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.

നിലവിലുള്ള സ്വമേധയാ മടങ്ങല്‍ പദ്ധതികളില്‍ പരമാവധി 3,000പൗണ്ട് മാത്രമാണ് നല്‍കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പദ്ധതിയില്‍ വലിയ തുകയാണ് പ്രഖ്യാപച്ചിരിക്കുന്നത്,

അഭയം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തെ ഹോട്ടലുകളിലും മറ്റു താമസ സൗകര്യങ്ങളിലുമായി പാര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തില്‍ ശരാശരി 158,000 പൗണ്ട് വരെ ചെലവാകുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ അവര്‍ സ്വമേധയാ മടങ്ങുകയാണെങ്കില്‍ നികുതിദായകര്‍ക്ക് ദീര്‍ഘകാലത്തില്‍ വലിയ ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.

  • കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
  • വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്
  • തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍
  • നോര്‍വിച് സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; 16കാരന്‍ അറസ്റ്റില്‍
  • കൗണ്‍സില്‍ ടാക്‌സുകള്‍ കുതിക്കും! ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും പരമാവധി നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചു; ബില്ലുകള്‍ 9% വരെ ഉയരും
  • ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
  • നിരോധിത രാസവസ്തുക്കള്‍;റിയാനയുടെ പെര്‍ഫ്യൂമുകള്‍ യുകെയില്‍ നിന്ന് പിന്‍വലിച്ചു
  • ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍
  • ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17കാരനോട് ലൈംഗികാതിക്രമം: 50കാരന്‍ അറസ്റ്റില്‍
  • പോര്‍ട്സ്‌മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions