യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്

അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ 40000 പൗണ്ട് വരെ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതിയ പദ്ധതിയില്‍ എത്ര കുടുംബം അപേക്ഷ നല്‍കിയെന്ന വിവരം പുറത്തുവിടാന്‍ ഹോം ഓഫീസ് തയാറായിട്ടില്ല. അഭയാര്‍ത്ഥികള്‍ രാത്രം വിടാന്‍ ഓരോ വ്യക്തിയ്ക്കും പതിനായിരം പൗണ്ട് വീതം നാലു പേര്‍ക്ക് നാല്‍പതിനായിരം പൗണ്ട് വരെ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

ആദ്യ ഘട്ടത്തില്‍ 150 കുടുംബങ്ങളോട് ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിരുന്നു. ആദ്യം നിശ്ചയിച്ചിരുന്ന അവസാന തീയതി ഇന്നലെ അര്‍ധരാത്രിയായിരുന്നു. എന്നാല്‍ പിന്നീട് അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ഇതിനിടെ, വൈകിട്ട് ആറുമണിവരെ എത്ര കുടുംബങ്ങള്‍ ഈ ഓഫര്‍ സ്വീകരിച്ചുവെന്ന വിവരം പുറത്തുവിടാന്‍ മന്ത്രാലയം തയാറായില്ല.

പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാല്‍ ഇത് ആയിരക്കണക്കിന് കുടുംബങ്ങളെ ബ്രിട്ടനില്‍ നിന്ന് മടക്കി അയക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.

നിലവിലുള്ള സ്വമേധയാ മടങ്ങല്‍ പദ്ധതികളില്‍ പരമാവധി 3,000പൗണ്ട് മാത്രമാണ് നല്‍കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പദ്ധതിയില്‍ വലിയ തുകയാണ് പ്രഖ്യാപച്ചിരിക്കുന്നത്,

അഭയം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തെ ഹോട്ടലുകളിലും മറ്റു താമസ സൗകര്യങ്ങളിലുമായി പാര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തില്‍ ശരാശരി 158,000 പൗണ്ട് വരെ ചെലവാകുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ അവര്‍ സ്വമേധയാ മടങ്ങുകയാണെങ്കില്‍ നികുതിദായകര്‍ക്ക് ദീര്‍ഘകാലത്തില്‍ വലിയ ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions