യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!

എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരിപ്പു മൂലം കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതായി റിപ്പോര്‍ട്ട്. ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 16 ശതമാനം പേരാണ് സ്വകാര്യ സെക്ടര്‍ സേവനം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് ഇതു 9 ശതമാനമായിരുന്നു. സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നത്. 80000 പൗണ്ടിലധികം വരുമാനമുള്ളവരില്‍ 35 ശതമാനം കഴിഞ്ഞ വര്‍ഷം സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു.

എന്‍എച്ച്എസില്‍ മിക്കപ്പോഴും വൈദ്യ പരിശോധനകളും സ്‌കാനിങ്ങുകളും വൈകുന്നതു മൂലമാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പോകുന്നതും പരിശോധനാഫലങ്ങള്‍ എന്‍എച്ച്എസിലേക്ക് നല്‍കി ഉടന്‍ ചികിത്സ ലഭിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. സ്വകാര്യ മേഖലയില്‍ ചില പരിശോധനകള്‍ 48 മണിക്കൂറിനകം നടത്താന്‍ സാധിക്കുന്ന സ്ഥാനത്ത് എന്‍എച്ച്എസ് കാത്തിരിക്കേണ്ടത് 18 ആഴ്ചകളാണ്. മാനസിക വിഷമവും വെയ്റ്റ് ലോസ് മരുന്നുകള്‍ക്കും കൂടുതല്‍ പേര്‍ സ്വകാര്യ സേവനം തേടുന്നു.

എന്‍എച്ച്എസ് ജിപികളുടെ ജോലിഭാരം കൂടുതലാണ്. എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. മികച്ച സേവനം വേഗത്തില്‍ ലഭ്യമാക്കിയില്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിരാശയാകും ഫലം. സ്വകാര്യ ആശുപത്രിയില്‍ പണമുള്ളവര്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ സാധാരണക്കാരുടെ കാത്തിരിപ്പ് നീളുകയാണ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions