യു.കെ.വാര്‍ത്തകള്‍

കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍

കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തില്‍ വലിയ വീഴ്ച സംഭവിച്ചതായി ആരോപണം. മാരകമായ രോഗവ്യാപനം പിടിച്ചുനിര്‍ത്താനും, രോഗികളെ കണ്ടെത്താനും ആരോഗ്യ വകുപ്പ് നെട്ടോട്ടത്തിലാണ്. ആയിരക്കണക്കിന് രോഗികളെ ഇതിനകം സൃഷ്ടിച്ചിരിക്കാമെന്ന ആശങ്കയിലാണ് വകുപ്പ്.

ഇതിനകം 2 പേരുടെ മരണത്തിനും, 11 പേരെ ഗുരുതരാവസ്ഥയിലുമായിക്കിയ രോഗത്തിനെതിരെ 2000 വിദ്യാര്‍ത്ഥികള്‍ക്ക് കാന്റര്‍ബറിയില്‍ പ്രിവന്റീവ് ആന്റിബയോട്ടിക്കുകള്‍ നല്‍കി. ഒരു യൂണിവേഴ്‌സിറ്റി വിദ്യര്‍ത്ഥിയും, 18 വയസ്സുള്ള ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലര്‍ ഇന്‍ഡ്യൂസ്ഡ് കോമയിലാണ്.

കാന്റര്‍ബറിക്ക് പുറത്തുള്ള രണ്ട് സ്‌കൂളുകലിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ ഉള്‍പ്പെടെ ഒരു സ്ത്രീയിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എത്രത്തോളം വ്യാപനം ഉണ്ടായെന്ന ആശങ്ക ശക്തമായി. അടുത്ത് ഇടപഴകുന്നതിലൂടെയാണ് മെനിഞ്ചൈറ്റിസ് പകരുന്നത്. ഗുരുതരമായ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് രോഗത്തിന് ഇടയാക്കുന്നത്.

13 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്കാണ് മെനിഞ്ചൈറ്റിസിന് എതിരായ എസിഡബ്യുവൈ-135 വാക്‌സിനേഷന്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളില്‍ 73 ശതമാനമാണ് ഈ വാക്‌സിനേഷന്‍ നിരക്ക്.

കാന്റര്‍ബറിയിലെ നൈറ്റ്ക്ലബാണ് പ്രഭവകേന്ദ്രമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ വന്നുപോയ ആയിരക്കണക്കിന് പേരെ ബന്ധപ്പെടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ക്ലബ് കെമിസ്ട്രി സന്ദര്‍ശിച്ചവര്‍ മുന്നോട്ട് വരണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആവശ്യപ്പെട്ടു.

ഒരു ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ഭാഗമായാണ് തങ്ങളുടെ സുഹൃത്തുക്കള്‍ ഇവിടേക്ക് പോയതെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്ക് പിന്നാലെ ഓരോരുത്തരായി രോഗബാധിതരാകുകയാണ് ചെയ്തത്.

  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  • എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
  • യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
  • ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
  • ഇംഗ്ലണ്ടില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അക്രമം നേരിട്ടതായി സര്‍വേ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions