യു.കെ.വാര്‍ത്തകള്‍

യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍


ട്രംപ് തുടക്കമിട്ട ഇറാന്‍ യുദ്ധം മൂലം പുതിയ ഹോം ലോണുകള്‍ എടുക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് എട്ടിന്റെ പണി! പുതിയ ഹോം ലോണുകള്‍ എടുക്കുന്നവര്‍ക്ക് 800 പൗണ്ട് അധിക തിരിച്ചടവാണ് വര്‍ഷം സഹിക്കേണ്ടി വരുന്നത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന 'ട്രംപ്ഫ്‌ളേഷനാണ്' യുകെ മോര്‍ട്ട്‌ഗേജ് നിരക്കുകളെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് മണിഫാക്ട്‌സ് ചൂണ്ടിക്കാണിച്ചു. യുദ്ധം മൂലം പൊട്ടിപ്പുറപ്പെട്ട അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 700 മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പിന്‍വലിക്കപ്പെട്ടെന്നാണ് കണക്ക്.

'ശരാശരി വാര്‍ഷിക മോര്‍ട്ട്‌ഗേജ് ബില്ലില്‍ രണ്ടാഴ്ച കൊണ്ട് 800 പൗണ്ടാണ് മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം സംഭവിച്ചത്. ഒരു ഫിക്‌സഡ് റേറ്റ് ഡീല്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒട്ടും ആഗ്രഹിക്കാത്ത വാര്‍ത്തയാണ്', മണിഫാക്ട്‌സ് കണ്‍സ്യൂമര്‍ ഫിനാന്‍സ് ഹെഡ് ആഡം ഫ്രെഞ്ച് പറഞ്ഞു.

മാര്‍ച്ച് തുടക്കം 4.83 ശതമാനമായിരുന്ന ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റുകള്‍ ഇപ്പോള്‍ 5.28 ശതമാനമായി. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 4.95 ശതമാനത്തില്‍ നിന്നും 5.32 ശതമാനവുമായി. 2025 ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് ഫ്രെഞ്ച് ചൂണ്ടിക്കാണിച്ചു.

25 വര്‍ഷക്കാലത്തേക്ക് 250,000 പൗണ്ട് മോര്‍ട്ട്‌ഗേജ് ഉള്ള വ്യക്തിക്ക് രണ്ട് വര്‍ഷത്തെ ഫിക്‌സഡ് നിരക്കില്‍ 788 പൗണ്ടും, അഞ്ച് വര്‍ഷത്തെ ഡീലില്‍ 651 പൗണ്ടും വര്‍ദ്ധിക്കുന്നതാണ് ഈ മാറ്റങ്ങള്‍. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും ഈ ചെലവ് ഉയരുന്നത് തിരിച്ചടിയാണ്. 2026-ല്‍ 1.8 മില്ല്യണ്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുമെന്നാണ് കണക്ക്.

  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  • എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
  • യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
  • ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
  • ഇംഗ്ലണ്ടില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അക്രമം നേരിട്ടതായി സര്‍വേ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions