യു.കെ.വാര്‍ത്തകള്‍

പണപ്പെരുപ്പം കുതിക്കുന്നു; ഈ വര്‍ഷം പലിശ ഉയരും; മോര്‍ട്ട്‌ഗേജ് കാരെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി

ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍, അമേരിക്ക യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍ യുകെയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുന്നതോടെ മോര്‍ട്ട്ഗേജ് വായ്പയെടുത്തവര്‍ കനത്ത തിരിച്ചടി നേരിടും. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ ശരാശരി ഒരു കുടുംബത്തിന് മാസം തോറും വന്‍തുക അധികമായി കണ്ടെത്തേണ്ടി വരും.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണ, വാതക വിലകള്‍ കുതിച്ചുയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജൂലൈ മാസത്തോടെ ഊര്‍ജ്ജ നിരക്കുകള്‍ അഞ്ചിലൊന്ന് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് എത്തിച്ചേക്കാന്‍ കാരണമാകും. വരും മാസങ്ങളില്‍ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ 22 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഇതോടെ ശരാശരി ഒരു വീട്ടിലെ വാര്‍ഷിക ഊര്‍ജ്ജ ചെലവില്‍ 350 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകും.

യുദ്ധം ബ്രിട്ടീഷ് വിപണിയെ കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വായ്പാ വിപണിയിലെ കുറഞ്ഞ നിരക്കിലുള്ള ഓഫറുകളെല്ലാം ബാങ്കുകള്‍ പിന്‍വലിച്ചു കഴിഞ്ഞു. വരും മാസങ്ങളില്‍ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സാധാരണക്കാരുടെ ബജറ്റ് താളംതെറ്റുമെന്നുറപ്പായി.

അതേസമയം, നിലവിലെ സാഹചര്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ് ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍, യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൃത്യമായ പിന്തുണ നല്‍കുന്നില്ലെന്നും ബ്രിട്ടീഷുകാര്‍ ട്രംപിനോട് നന്ദി പറയുകയാണ് വേണ്ടതെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും ഖത്തറിലെ ഗ്യാസ് ഫീല്‍ഡുകള്‍ക്ക് നേരെയുണ്ടായ ആക്രമണവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

  • സുനകിന്റെ റുവാണ്ട പദ്ധതി പരാജയപ്പെട്ടതോടെ വന്‍ നഷ്ടപരിഹാരം തേടി രംഗത്ത്
  • ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍മസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം രൂപ പിഴ
  • മെനിഞ്ചൈറ്റിസ് കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍
  • അടുത്ത ആഴ്ച നിശ്ചയിച്ചിരുന്ന രണ്ട് 24 മണിക്കൂര്‍ ട്യൂബ് പണിമുടക്കുകള്‍ പിന്‍വലിച്ചു
  • യുകെയില്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ചെലവ് 100 പൗണ്ട്‌ കടക്കും
  • കന്നുകാലികളെ നായ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് പരിധിയില്ലാത്ത പിഴ; ഇംഗ്ലണ്ടിലും വെയില്‍സിലും കര്‍ശന നിയമം
  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions