യു.കെ.വാര്‍ത്തകള്‍

വര്‍ധന വര്‍ഷത്തില്‍ ഒരിക്കല്‍! വാടക നിയമങ്ങള്‍ മാറുന്നു

ഇംഗ്ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വാടക നിയമങ്ങള്‍ മേയ് 1 മുതല്‍ നിലവില്‍ വരും. അകാരണമായി പുറത്താക്കല്‍ നിരോധിക്കുന്നതിന് പുറമെ ഫിക്‌സഡ് കോണ്‍ട്രാക്ടുകള്‍ ഒഴിവാക്കാനും, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വാടക വര്‍ധനയ്ക്കും നിയമം അനുശാസിക്കുന്നു.

മേയ് 31-നകം വാടകക്കാര്‍ക്ക് മാറ്റങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക രേഖ കൈമാറണമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് മുന്നില്‍ വെച്ചിട്ടുള്ള നിബന്ധന. ഇതിന് തയ്യാറാകാത്തവര്‍ക്ക് ഫൈനും നല്‍കും.

ഒരു മാസത്തെ വാടക മാത്രം മുന്‍കൂറായി വാങ്ങാന്‍ പാടുള്ളുവെന്ന നിബന്ധനയും നിയമത്തിന്റെ ഭാഗമാണ്. ബെനഫിറ്റുകള്‍ ലഭിക്കുന്നവര്‍ക്കും, കുട്ടികളുണ്ടെന്ന പേരിലും വിവേചനം കാണിക്കാന്‍ പാടില്ല. ഏറെ വൈകിയാണ് റെന്റല്‍ അവകാശ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് വരുന്ന വാടകക്കാരെ തേടി ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ കത്ത് എത്തും. കത്ത് മേയ് 1 മുതല്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നിലവില്‍ വരുന്നത് സംബന്ധിച്ചുള്ള അറിയിപ്പാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോണ്‍ട്രാക്ടില്‍ മാറ്റം വരുമെന്ന് ടെനന്റ്‌സിനെ അറിയിക്കാനാണ് കത്ത് വരുന്നത്.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions