ഇമിഗ്രേഷന്‍

ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച

ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച തുടരുന്നു. ആശങ്ക പങ്കുവെച്ച ബാക്ക്‌ബെഞ്ച് എംപിമാരുമായി വിഷയത്തില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തന്നെ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് ഉപദേശിച്ചിരുന്നു. യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് നേടുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതാണ് ഹോം സെക്രട്ടറി പരിഗണിക്കുന്ന പരിഷ്‌കാരങ്ങള്‍.

പുതിയ പദ്ധതികള്‍ പ്രകാരം കുടിയേറ്റക്കാര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാന്‍ 10 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിയാണ്. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്. എന്നാല്‍ പബ്ലിക് സെക്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സെറ്റില്‍മെന്റ് ലഭിക്കുന്നതിന് അരികില്‍ നില്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യമാണ് സ്റ്റാര്‍മര്‍ പരിഗണിക്കുന്നത്.

എന്നാല്‍ ബാക്ക്‌ബെഞ്ച് രോഷം ശമിപ്പിക്കാന്‍ കൂടുതല്‍ നടപടി വേണമെന്നാണ് ആവശ്യം. നിലവില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ഇളവ് നല്‍കാനാണ് വിമതപക്ഷത്തിന്റെ നിര്‍ദ്ദേശം. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ ഈ ആവശ്യം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

അതേസമയം, റിഫോം യുകെ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ കനത്ത നടപടി വേണമെന്ന നിലയിലാണ് ഹോം സെക്രട്ടറി നീങ്ങുന്നത്. ഇതിനിടെ ഗ്രീന്‍ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയതും ഗവണ്‍മെന്റിന് ആശങ്കയാണ്.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions