യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാര്‍ ആറു ദിന പണിമുടക്ക് തുടങ്ങി; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തലവേദന

സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചു യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആറ് ദിവസത്തെ പണിമുടക്കിന് തുടക്കമായി. ഡോക്ടര്‍മാര്‍ സമരം തുടങ്ങുന്ന സാഹചര്യത്തില്‍ രോഗികളെ സുരക്ഷിതമാക്കാനും, ആളുകള്‍ക്ക് ആവശ്യമായ പരിചരണം തുടര്‍ന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എന്‍എച്ച്എസിലുടനീളമുള്ള ജീവനക്കാര്‍ ഈ ആഴ്ച കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പ്രഖ്യാപനം. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആശുപത്രികള്‍ക്ക് 3 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെന്നാണ് കണക്ക്.

ദിവസേന 50 മില്ല്യണ്‍ പൗണ്ടാണ് പണിമുടക്ക് മൂലം ആരോഗ്യ മേധാവികള്‍ക്ക് കളയേണ്ടി വരുന്നത്. പ്രൊസീജ്യറുകള്‍ റദ്ദാക്കുന്നതിന് പുറമെ പകരം സേവനം നല്‍കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കായി മണിക്കൂറിന് 313 പൗണ്ട് ഫീസും നല്‍കണം.

എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാരും റസിഡന്റ് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ശരാശരി 35.2% വേതനവര്‍ദ്ധനവാണ് ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. റസിഡന്റ് ഡോക്ടര്‍മാരുടെ വരുമാനം വീണ്ടും വര്‍ദ്ധിക്കുന്ന കരാര്‍ ഉണ്ടായിരുന്നിട്ടും, ഈ ആഴ്ച പണിമുടക്കുകളുമായി മുന്നോട്ട് പോകാനാണ് ബിഎംഎ തീരുമാനിച്ചത്. ഇത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ നിരാശാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

സമരത്തിനിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് പകരം കണ്‍സള്‍ട്ടന്റുമാരെ ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് കൂടുതല്‍ തുക ചെലവാകും. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് പിന്നാലെ വരുന്ന സമരം രോഗികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

അതേസമയം, ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതുകൊണ്ട് രോഗികള്‍ അവരുടെ ചികിത്സമാറ്റി വയ്ക്കരുതെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടു. രോഗികള്‍ ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

ജീവന് ഭീഷണിയായ അടിയന്തര സാഹചര്യങ്ങളുള്ളവര്‍ 999 എന്ന നമ്പറില്‍ വിളിക്കുകയോ എ&ഇയില്‍ എത്തുകയോ ചെയ്യാം. രോഗികള്‍ നിശ്ചയിച്ച ഷെഡ്യൂള്‍ സമയത്ത് അപ്പോയിന്റ്‌മെന്റുകള്‍ക്കായി എത്തുന്നതില്‍ തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions