യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്

കെന്റില്‍ അടുത്തിടെ മാരകമായി മെനിഞ്ചൈറ്റിസ് ബി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ആദ്യ ഡോസ് സ്വീകരിച്ച ഏകദേശം 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ എന്‍എച്ച്എസ്. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചിരുന്നു. 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് മെനിഞ്ചൈറ്റിസ് പടര്‍ന്നത് ആരോഗ്യ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. രോഗബാധയ്ക്ക് സാധ്യതയുണ്ടായിരുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അടിയന്തിര വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യാപനം നിയന്ത്രിക്കാന്‍ അധികൃതര്‍ തീവ്രമായ നിരീക്ഷണവും കോണ്‍ടാക്ട് ട്രേസിംഗും ശക്തമാക്കി.

കാന്റര്‍ബറി, ഫേവര്‍ഷം, ആഷ്ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ച് അടുത്ത ആഴ്ച മുതല്‍ രണ്ടാം ഡോസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത് . വിവിധ കേന്ദ്രങ്ങളിലായി ക്ലിനിക്കുകളും ഹെല്‍ത്ത് ഹബ്ബുകളും പ്രവര്‍ത്തിപ്പിച്ച് കൂടുതല്‍ ആളുകള്‍ക്ക് വേഗത്തില്‍ സേവനം നല്‍കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. യോഗ്യരായവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെ സമയം നിശ്ചയിച്ച് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും. സര്‍വകലാശാല ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മെനിഞ്ചൈറ്റിസ് പകര്‍ച്ചയുമായി ബന്ധപ്പെട്ട നൈറ്റ് ക്ലബ്ബില്‍ പങ്കെടുത്തവരെയും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടുള്ള സന്ദേശങ്ങളും ഇമെയില്‍ അറിയിപ്പുകളും വഴി ആളുകളെ വാക്സിനേഷന്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതും തുടരുകയാണ്.

വാക്സിന്‍ ആദ്യ ഡോസിന് ശേഷം കുറഞ്ഞത് നാല് ആഴ്ചയ്ക്കു ശേഷമാണ് രണ്ടാം ഡോസ് നല്‍കേണ്ടത്, എന്നാല്‍ ആവശ്യമെങ്കില്‍ വൈകിയെങ്കിലും സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായ പ്രതിരോധം ലഭിക്കാന്‍ രണ്ട് ഡോസുകളും നിര്‍ബന്ധമാണെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ മെനിഞ്ചൈറ്റിസ് പകര്‍ച്ചയെ കുറിച്ച് 'അസാധാരണ സാഹചര്യം' എന്നാണ് വിശേഷിപ്പിച്ചത്.

കൂടുതല്‍ വിവരങ്ങളും ബുക്കിംഗ് മാര്‍ഗ്ഗനിര്‍ദേശങ്ങളും തിങ്കളാഴ്ച മുതല്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions