യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍

ഇംഗ്ലണ്ടില്‍ തൊഴില്‍ എടുക്കാത്ത ആളുകളുടെ എണ്ണം കൂടിവരുകയാണ്. ജോലി ഉള്ളവരാകട്ടെ ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ സിക്ക് നോട്ടുകള്‍ വാങ്ങിക്കൂട്ടുകയാണ്. നികുതിദായകരുടെ ചെലവില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി കഴിയുന്ന വിഭാഗം നല്‍കുന്ന ഭാരം ഒരു വശത്തു നില്‍ക്കുമ്പോഴാണ് സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിയില്‍ നിന്നും അവധിയെടുക്കാനുള്ള തിരക്ക്.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ജീവനക്കാര്‍ 11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് സ്ഥിതി മോശമായി തന്നെ തുടരുന്നുവെന്ന് ഉറപ്പാകുന്നത്. ഇതില്‍ ഭൂരിപക്ഷവും എന്തിന്റെ പേരിലാണ് നല്‍കിയതെന്ന കാര്യത്തില്‍ ജിപിമാര്‍ നിശബ്ദത പാലിക്കുന്നുവെന്നതും പ്രതിസന്ധിയാണ്.

എന്‍എച്ച്എസ് ഇംഗ്ലണ്ട് നല്‍കിയ സിക്ക് നോട്ടുകളില്‍ എട്ട് മില്ല്യണ്‍ സര്‍ട്ടിഫിക്കറ്റുകളിലും കാരണമോ, രോഗസ്ഥിരീകരണമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാനസിക, പെരുമാറ്റ പ്രശ്‌നങ്ങളാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള കാരണം. ഉത്കണ്ഠ, വിഷാദം എന്നിവ ഉള്‍പ്പെടുന്ന ഈ മേഖലയില്‍ 932,100 നോട്ടുകളാണ് നല്‍കപ്പെട്ടത്.

2025-ല്‍ നല്‍കിയ സിക്ക് നോട്ടുകള്‍ 2015-നെ അപേക്ഷിച്ച് ഇരട്ടിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5 ലക്ഷത്തോളം വര്‍ദ്ധനവാണ് സിക്ക് നോട്ടുകളില്‍ സംഭവിച്ചിരിക്കുന്നത്. ജോലി ചെയ്യാന്‍ കളിയാത്ത വിധത്തില്‍ ഓഫ് ആവശ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖയാണ് ഇത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ജിപി എന്നിവര്‍ സിക്ക്‌നോട്ട് നല്‍കാന്‍ കഴിയും.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions