യു.കെ.വാര്‍ത്തകള്‍

യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍

യുകെയില്‍ യുവാക്കളില്‍ തൊഴില്‍, വിദ്യാഭ്യാസ, പരിശീലന മേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ (NEET) എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ തിങ്ക് ടാങ്കായ റെസോല്യൂഷന്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പഠനത്തില്‍ രാജ്യത്ത് യുവജന തൊഴില്‍ രംഗം പ്രതിസന്ധിയിലാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

16 മുതല്‍ 24 വയസ് വരെയുള്ള യുവാക്കളില്‍ ഏകദേശം 9 ലക്ഷം പേര്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ മേഖലയിലോ പരിശീലനത്തിലോ ഇല്ലാത്തവരായി കണ്ടെത്തി. ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2019-ല്‍ 13% ആയിരുന്ന നീറ്റ് നിരക്ക് 2025-ഓടെ 15% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്‍ മൂന്നാമത്തെ ഉയര്‍ന്ന നിലയിലാണ്. ഇറ്റലി, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കു തൊട്ടു പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. അതേസമയം ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നിവയെക്കാള്‍ ഉയര്‍ന്ന നിരക്കും, നെതര്‍ലാന്‍ഡ്‌സിനെ അപേക്ഷിച്ച് മൂന്നിരട്ടിയോളം കൂടുതലുമാണ്.

യുവാക്കളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് (പ്രത്യേകിച്ച് മാനസികാരോഗ്യം) ഒരു കാരണമാണ്. കൂടാതെ ദുര്‍ബലമായ തൊഴില്‍പരിശീലന സംവിധാനം, തൊഴില്‍ പ്രോത്സാഹനം കുറവുള്ള ബേനിഫിറ്റ് സംവിധാനം, തൊഴിലവസരങ്ങള്‍ കുറയുന്ന അവസ്ഥ എന്നിവയെല്ലാം കാരണങ്ങളാണ്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പഖ്യാപിച്ച നികുതി വര്‍ധനയും കുറഞ്ഞ വേതന വര്‍ധനയും തൊഴിലുടമകളുടെ ചെലവ് കൂട്ടിയതായി വ്യവസായ മേഖല കുറ്റപ്പെടുത്തുന്നു.

2019 മുതല്‍ ബെനിഫിറ്റ് സ്വീകരിക്കുന്നവരുടെ എണ്ണം 1.6 ലക്ഷം മുതല്‍ 3 ലക്ഷം വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഇത്തരം യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സഹായം ലഭ്യമാണെന്നും പഠനം പറയുന്നു.

ബ്രിട്ടനിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പ്രശ്‌നം ഗുരുതരമാകുകയാണെന്നും അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  • ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍
  • ലണ്ടനിലെ പാര്‍ക്കില്‍ അമ്മയും മകനും മുങ്ങി മരിച്ചു
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്; നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍, പിന്തുണച്ചു പ്രതിപക്ഷവും
  • തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി
  • ഇറാന്‍ -യുഎസ് യുദ്ധം തീര്‍ന്നാലും എട്ടു മാസം വിലക്കയറ്റ ഭീഷണി നിലനില്‍ക്കും
  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions