യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും

യുകെയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ വാഹന നികുതി (Vehicle Excise Duty - VED) നിരക്കുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . വാഹന ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണ് നികുതി നിരക്കുകള്‍. കാര്‍ബണ്‍ പുറന്തള്ളല്‍ 151–170 g/km ഉള്ള കാറുകള്‍ക്ക് ആദ്യ വര്‍ഷം മാത്രം 1,410 പൗണ്ട് വരെ നികുതി അടയ്ക്കേണ്ടിവരും എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വര്‍ധനവിന്റെ പ്രധാന ലക്ഷ്യംഎന്നാണു വാദം.

'സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ്' വിഭാഗത്തില്‍പ്പെടുന്ന ചില ജനപ്രിയ മോഡലുകള്‍ പോലും ഈ ഉയര്‍ന്ന നികുതി നിരക്കില്‍ ഉള്‍പ്പെടുന്നതോടെ, സാധാരണ കുടുംബങ്ങള്‍ക്കും പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

2017 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ കാറുകള്‍ക്കും ആദ്യ വര്‍ഷ നികുതി കാര്‍ബണ്‍ പുറന്തള്ളലിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സീറോ എമിഷന്‍ വാഹനങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കായ 10 പൗണ്ട് മാത്രമാണുള്ളത്. എന്നാല്‍ ഉയര്‍ന്ന മലിനീകരണമുള്ള വാഹനങ്ങള്‍ക്ക് ഇത് 5,000 പൗണ്ടിന് മുകളിലേക്കും ഉയരും . 51-90 g/km പുറന്തള്ളല്‍ ഉള്ള സാധാരണ പെട്രോള്‍, ഡീസല്‍ കാറുകള്‍ കൂടുതലും 135 പൗണ്ട് മുതല്‍ 280 പൗണ്ട് വരെ നികുതി നല്‍കേണ്ടിവരും. എന്നാല്‍ ആദ്യ വര്‍ഷത്തിന് ശേഷം എല്ലാ കാറുകളും ഏകീകൃതമായ 200 പൗണ്ട് എന്ന സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് മാറും. ഇതിനുപുറമെ പണപ്പെരുപ്പം പരിഗണിച്ച് ഈ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന സൂചനയുമുണ്ട് .

കാര്‍ബണ്‍ അളക്കുന്നതിനുള്ള പരിശോധനാ രീതിയില്‍ വന്ന മാറ്റവും നികുതി വര്‍ധനയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ടെസ്റ്റിംഗ് നടത്തുന്നതിനാല്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നതായി ആണ് രേഖപ്പെടുത്തപ്പെടുന്നത്. ഇതിന്റെ ഫലമായി മുമ്പ് കുറഞ്ഞ നികുതി ബാന്‍ഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന നിരക്കിലേക്കു മാറാന്‍ സാധ്യതയുണ്ട്.

എന്നാല്‍ 2025 ജനുവരി മുതല്‍ 2028 ഏപ്രില്‍ വരെ കമ്പനി കാര്‍ ആയി വാങ്ങുന്ന PHEV വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ ടെസ്റ്റിംഗ് മൂലം ഉണ്ടാകുന്ന അധിക നികുതി ഭാരം ഒഴിവാക്കാനും 'ബനിഫിറ്റ് ഇന്‍ കൈന്‍ഡ്' നികുതി വര്‍ധനയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് ഈ നടപടി.

ചുരുക്കത്തില്‍ വാഹന ഉടമകള്‍ക്ക് ദീര്‍ഘകാല ചെലവ് കൂടും. യുകെയിലെ മലയാളി വാഹന ഉടമകള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ നികുതി നിരക്കുകള്‍.

  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  • ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
  • ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  • യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions