യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും

യുകെയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ വാഹന നികുതി (Vehicle Excise Duty - VED) നിരക്കുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . വാഹന ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണ് നികുതി നിരക്കുകള്‍. കാര്‍ബണ്‍ പുറന്തള്ളല്‍ 151–170 g/km ഉള്ള കാറുകള്‍ക്ക് ആദ്യ വര്‍ഷം മാത്രം 1,410 പൗണ്ട് വരെ നികുതി അടയ്ക്കേണ്ടിവരും എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വര്‍ധനവിന്റെ പ്രധാന ലക്ഷ്യംഎന്നാണു വാദം.

'സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ്' വിഭാഗത്തില്‍പ്പെടുന്ന ചില ജനപ്രിയ മോഡലുകള്‍ പോലും ഈ ഉയര്‍ന്ന നികുതി നിരക്കില്‍ ഉള്‍പ്പെടുന്നതോടെ, സാധാരണ കുടുംബങ്ങള്‍ക്കും പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

2017 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ കാറുകള്‍ക്കും ആദ്യ വര്‍ഷ നികുതി കാര്‍ബണ്‍ പുറന്തള്ളലിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സീറോ എമിഷന്‍ വാഹനങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കായ 10 പൗണ്ട് മാത്രമാണുള്ളത്. എന്നാല്‍ ഉയര്‍ന്ന മലിനീകരണമുള്ള വാഹനങ്ങള്‍ക്ക് ഇത് 5,000 പൗണ്ടിന് മുകളിലേക്കും ഉയരും . 51-90 g/km പുറന്തള്ളല്‍ ഉള്ള സാധാരണ പെട്രോള്‍, ഡീസല്‍ കാറുകള്‍ കൂടുതലും 135 പൗണ്ട് മുതല്‍ 280 പൗണ്ട് വരെ നികുതി നല്‍കേണ്ടിവരും. എന്നാല്‍ ആദ്യ വര്‍ഷത്തിന് ശേഷം എല്ലാ കാറുകളും ഏകീകൃതമായ 200 പൗണ്ട് എന്ന സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് മാറും. ഇതിനുപുറമെ പണപ്പെരുപ്പം പരിഗണിച്ച് ഈ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന സൂചനയുമുണ്ട് .

കാര്‍ബണ്‍ അളക്കുന്നതിനുള്ള പരിശോധനാ രീതിയില്‍ വന്ന മാറ്റവും നികുതി വര്‍ധനയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ടെസ്റ്റിംഗ് നടത്തുന്നതിനാല്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നതായി ആണ് രേഖപ്പെടുത്തപ്പെടുന്നത്. ഇതിന്റെ ഫലമായി മുമ്പ് കുറഞ്ഞ നികുതി ബാന്‍ഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന നിരക്കിലേക്കു മാറാന്‍ സാധ്യതയുണ്ട്.

എന്നാല്‍ 2025 ജനുവരി മുതല്‍ 2028 ഏപ്രില്‍ വരെ കമ്പനി കാര്‍ ആയി വാങ്ങുന്ന PHEV വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ ടെസ്റ്റിംഗ് മൂലം ഉണ്ടാകുന്ന അധിക നികുതി ഭാരം ഒഴിവാക്കാനും 'ബനിഫിറ്റ് ഇന്‍ കൈന്‍ഡ്' നികുതി വര്‍ധനയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് ഈ നടപടി.

ചുരുക്കത്തില്‍ വാഹന ഉടമകള്‍ക്ക് ദീര്‍ഘകാല ചെലവ് കൂടും. യുകെയിലെ മലയാളി വാഹന ഉടമകള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ നികുതി നിരക്കുകള്‍.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions