യു.കെ.വാര്‍ത്തകള്‍

ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന

ഇറാനിലെ അമേരിക്കന്‍, ഇസ്രയേല്‍ യുദ്ധത്തിന്റെ പരിണിതഫലമായി യുകെ ജനതയും ജീവിതച്ചെലവ് പ്രതിസന്ധിയില്‍. ലോകത്തിലെ സാമ്പത്തിക മേഖല മുഴുവന്‍ ഇതിന്റെ ആഘാതം നേരിടുകയാണ്. പോക്കറ്റ് കവരുന്ന വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്.

ഏറെ കാത്തിരിപ്പിനൊടുവില്‍ അടുത്ത ആഴ്ച ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള പാക്കേജ് റീവ്‌സ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധം വിലക്കയറ്റം സൃഷ്ടിക്കുമ്പോള്‍ കുടുംബങ്ങളെയും, ബിസിനസ്സുകളെയും സഹായിക്കാനുള്ള പദ്ധതികളാണ് ചാന്‍സലറുടെ മനസ്സിലുള്ളത്.

കുടുംബങ്ങളെ സപ്പോര്‍ട്ട് ചെയ്യാനായി വിവിധ നടപടികള്‍ വികസിപ്പിക്കാന്‍ ചാന്‍സലര്‍ ട്രഷറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം എനര്‍ജി ബില്ലുകളില്‍ എല്ലാവര്‍ക്കും കണ്ണടച്ച് സഹായം നല്‍കുന്നതിന് പകരം പിന്തുണ ആവശ്യമുള്ളവരിലേക്ക് ഇത് ചുരുക്കിയാകും നല്‍കുക. മറിച്ചായാല്‍ പണപ്പെരുപ്പം വീണ്ടും ഉയരുമെന്നതാണ് കാരണം.

സെപ്റ്റംബറില്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പിലാക്കാന്‍ റീവ്‌സ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് മാറ്റിവെയ്ക്കാനുള്ള സമ്മര്‍ദം രൂക്ഷമാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ ഇന്ധന ചെലവ് റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. കൂടാതെ വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തില്‍ സമ്പദ് വ്യവസ്ഥ 0.6% വളര്‍ന്നിട്ടുണ്ട്.

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വിലക്കയറ്റം അസാധാരണമായ തോതിലാണ് ഉയര്‍ത്തുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള കുതിപ്പാണ് ഇപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് രേഖപ്പെടുത്തുന്നത്. വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 50% ഉയരത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.

അമേരിക്കയുടെ ഇറാനുമായുള്ള യുദ്ധം എണ്ണ, ഗ്യാസ് വിലകള്‍ കുത്തനെ ഉയര്‍ത്തി. ഇത് ഭക്ഷ്യ ഉത്പാദനത്തിന്റെ ചെലവും വര്‍ദ്ധിപ്പിക്കുകയാണ്.

2021-ലാണ് ജീവിതച്ചെലവ് പ്രതിസന്ധി കൊണ്ടുപിടിച്ച നിലയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എണ്ണ, ഗ്യാസ് വിലക്കയറ്റം, ഫെര്‍ട്ടിലൈസര്‍ ചെലവുകള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് ഭക്ഷ്യ സിസ്റ്റത്തില്‍ സമ്മര്‍ദം ചെലുത്തുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions