യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല

ബ്രിട്ടനില്‍ നെറ്റ് കുടിയേറ്റം കുത്തനെ കുറഞ്ഞിട്ടും ജനങ്ങളില്‍ ഭൂരിഭാഗവും അത് ഇപ്പോഴും ഉയരുകയാണെന്ന് തെറ്റിദ്ധരിക്കുന്നതായി ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ചില്‍ 9.44 ലക്ഷമായിരുന്ന നെറ്റ് മൈഗ്രേഷന്‍ 2025 ജൂണ്‍ വരെ 2.04 ലക്ഷമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇത് എത്തിയതെന്നും പുതിയ കണക്കുകള്‍ വ്യാഴാഴ്ച പുറത്തുവിടുമ്പോള്‍ വീണ്ടും കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യവും ജനങ്ങളുടെ ധാരണയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റത്തോട് സംശയാത്മക സമീപനമുള്ളവരില്‍ 67 ശതമാനം പേര്‍ 2025ല്‍ നെറ്റ് മൈഗ്രേഷന്‍ ഉയര്‍ന്നുവെന്നാണ് വിശ്വസിക്കുന്നത്. കുടിയേറ്റത്തെ അനുകൂലമായി കാണുന്നവരില്‍ പോലും 37 ശതമാനം പേര്‍ ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.

കുടിയേറ്റം കുറയണമെന്ന് ആഗ്രഹിക്കുന്നവരില്‍ പത്തില്‍ ആറുപേരും ഇപ്പോഴും കുടിയേറ്റം ഉയരുകയാണെന്ന് കരുതുന്നതായും പഠനം കണ്ടെത്തി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നെറ്റ് മൈഗ്രേഷന്‍ കുറയും എന്ന് പ്രതീക്ഷിക്കുന്നവര്‍ വെറും 15 ശതമാനം മാത്രമാണ്.

അഭയാര്‍ത്ഥി അപേക്ഷകരാണ് കുടിയേറ്റത്തിന്റെ മൂന്നിലൊന്ന് ഭാഗമെന്നാണ് പൊതുധാരണ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ഏകദേശം 9 ശതമാനം മാത്രമാണ്. അതേസമയം പഠനത്തിനായി യുകെയിലേക്ക് എത്തുന്നവരാണ് കുടിയേറ്റത്തിന്റെ വലിയ പങ്ക് വഹിക്കുന്നത്.

രാഷ്ട്രീയ ചര്‍ച്ചകള്‍ എല്ലാം കുടിയേറ്റം എങ്ങനെ കുറയ്ക്കാം എന്നതിലേക്കു മാത്രം ചുരുങ്ങിയതിനാലാണ് ജനങ്ങള്‍ എണ്ണം ഉയരുകയാണെന്ന് കരുതുന്നതെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുനില്‍ ബില്‍ഖു പറഞ്ഞു

സ്റ്റോപ്പ് ദി ബോട്ട്‌സ് പോലുള്ള പ്രചാരണങ്ങളും ചാനല്‍ കടന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്ന രാഷ്ട്രീയ വാഗ്ദാനങ്ങളും ജനങ്ങളെ കുടിയേറ്റം വര്‍ദ്ധിക്കുന്നുവെന്ന തോന്നലുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions