യു.കെ.വാര്‍ത്തകള്‍

യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ

നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ബ്രിട്ടനെ സംബന്ധിച്ച് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. വിദേശികളുടെ വരവ് കുറഞ്ഞത് ആശ്വാസമാണെങ്കിലും, സ്വന്തം നാടുവിട്ട് യുവജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് തിരിച്ചടിയാണ്.

ആയിരക്കണക്കിന് യുവ ബ്രിട്ടീഷുകാരാണ് കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത്. ഓസ്‌ട്രേലിയ പോലുള്ള ഇടങ്ങളിലേക്കാണ് ബ്രിട്ടീഷുകാര്‍ കൂടുതലായി പോകുന്നത്.

2025-ല്‍ 136,000 കൂടുതല്‍ ബ്രിട്ടീഷുകാരാണ് തിരിച്ചുവരുന്നതിനെ അപേക്ഷിച്ച് പുറത്ത് പോയവര്‍. 16 മുതല്‍ 34 വയസ് വരെയുള്ളവര്‍ക്കിടയിലെ നെറ്റ് മൈഗ്രേഷന്‍ ഗ്യാപ്പ് 75,000 ആണ്. മൈഗ്രേഷന്‍ അളക്കാന്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നിലവിലെ രീതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

യുവ ബ്രിട്ടീഷുകാര്‍ക്കിടയിലെ 'നെഗറ്റീവ്' നെറ്റ് മൈഗ്രേഷന്‍ എല്ലാ പ്രായവിഭാഗങ്ങള്‍ക്കിടയിലും സുപ്രധാനമാണെന്ന് ഒഎന്‍എസ് പറഞ്ഞു. 2022 മുതല്‍ ഇത് വര്‍ദ്ധിച്ച് വരികയാണ്. ജോലിക്കും, പഠിക്കാനും വിദേശത്ത് പോകുന്ന യുവാക്കള്‍ ദീര്‍ഘകാലം തിരികെ വരാതിരിക്കുന്നതാണ് അവസ്ഥ, ഒഎന്‍എസ് വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ വര്‍ക്കിംഗ് ഹോളിഡേ വിസ കരസ്ഥമാക്കിയ ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായി. ഏകദേശം 38000 എന്നതില്‍ നിന്നും 80,000 എന്ന നിലയിലേക്കാണ് കുതിച്ചത്. ഈ സ്‌കീം വഴി മൂന്ന് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ താമസിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും അനുമതിയുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions