യു.കെ.വാര്‍ത്തകള്‍

യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു

ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കടമെടുത്ത് യുകെ. ഉയര്‍ന്ന പണപ്പെരുപ്പം പെന്‍ഷന്‍, ബെനഫിറ്റ് ചെലവുകള്‍ ഉയര്‍ത്തുന്നതാണ് പ്രധാന കാരണം. ഇറാന്‍ യുദ്ധവും, രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കടത്തിന്റെ ചെലവുകള്‍ ഉയര്‍ത്തുകയാണ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം 2026 ഏപിലില്‍ പബ്ലിക് സെക്ടര്‍ നെറ്റ് കടമെടുപ്പ് 24.3 ബില്ല്യണ്‍ പൗണ്ടാണ്. 2025 ഏപ്രില്‍ അപേക്ഷിച്ച് 4.9 ബില്ല്യണ്‍ പൗണ്ടാണ് കൂടിയത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബോണ്ട് വിപണികളില്‍ അലകള്‍ സൃഷ്ടിക്കുന്നതും, ലേബര്‍ നേതൃത്വ വെല്ലുവിളി ഉയരുന്നതും സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. പ്രമുഖ ഇക്കണോമിസ്റ്റുകളും, ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും കണക്കാക്കിയതിനേക്കാള്‍ 3.4 ബില്ല്യണ്‍ പൗണ്ട് കൂടുതലാണ് കടമെടുപ്പ്.

ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന കടമെടുപ്പാണ് ഇക്കുറി നടന്നിരിക്കുന്നതെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയരുന്നുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions