യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്റെ ജനനനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍; 80% കുട്ടികളും വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍

ബ്രിട്ടനില്‍ സ്വദേശികള്‍ക്ക് ഇടയില്‍ ജനനനിരക്ക് കുറയുമ്പോള്‍ വിദേശത്ത് ജനിച്ച് ബ്രിട്ടനിലെത്തിയ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വര്‍ദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍. അര നൂറ്റാണ്ടിനിടെ കാണാത്ത തോതിലാണ് ബ്രിട്ടീഷുകാരുടെ ജനനനിരക്ക് താഴ്ന്നിരിക്കുന്നത്. എന്നാല്‍ ജനസംഖ്യയില്‍ ചേര്‍ക്കപ്പെടുന്ന പത്തില്‍ നാല് കുട്ടികള്‍ ഇപ്പോള്‍ വിദേശത്ത് ജനിച്ച മാതാപിതാക്കളുടേതാണ്.

ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്. പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും, നൈജീരിയ മൂന്നാം സ്ഥാനത്തുമുണ്ട്. ആളുകള്‍ കുട്ടികള്‍ക്ക് ജന്മമേകാനുള്ള ആലോചന വൈകിപ്പിക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 585,396 ജനനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന് മുന്‍പുള്ള വര്‍ഷത്തിലെ 594,677 എന്ന കണക്കില്‍ നിന്നുമാണ് ഈ ഇറക്കം. 1976-ലെ ജനനങ്ങള്‍ക്ക് ശേഷമുള്ള താഴ്ന്ന നിരക്കാണിത്. 100 വര്‍ഷത്തെ കണക്കുകളില്‍ നാലാമത്തെ കുറഞ്ഞ ജനനനിരക്കും ഇത് തന്നെയാണെന്നം കണക്കുകള്‍ വെളിപ്പെടുത്തി.

ബ്രിട്ടന്റെ ജനസംഖ്യ വൈവിധ്യപൂര്‍ണ്ണമായി മാറുന്നുവെന്ന സൂചനയും ഡാറ്റ നല്‍കുന്നു. 40 ശതമാനം ജനനങ്ങളും (235,373) മാതാപിതാക്കളില്‍ ഒരാളോ, ഇരുവരുമോ വിദേശത്ത് ജനിച്ചവര്‍ക്കാണ് പിറന്നത്. 2008ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

ലണ്ടന്‍ ബറോയായ ബ്രെന്റില്‍ 84 ശതമാനം ജനനങ്ങളും വിദേശത്ത് ജനിച്ച മാതാപിതാക്കള്‍ക്കാണ് ഉണ്ടായിട്ടുള്ളത്. ലണ്ടന്‍ സിറ്റി, ലണ്ടന്‍ ബറോയായ ഹാരോ എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍. തലസ്ഥാനത്തിന് പുറത്ത് ബെര്‍ക്ഷയറിലെ സ്ലോ (79.2), ലൂട്ടണ്‍ (78.1%), ലെസ്റ്റര്‍ (72.4%) എന്നിവിടങ്ങളിലും വിദേശ മാതാപിതാക്കള്‍ക്കിടയിലെ ജനനനിരക്ക് കൂടുതലാണ്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions