യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി സിസേറിയന്‍ വഴി! അമിതവണ്ണവും പ്രധാന തലവേദന

ഇംഗ്ലണ്ടില്‍ നടക്കുന്ന നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി ഓപ്പറേഷന്‍ വഴിയാണ് നടത്തുന്നതെന്ന് പുതിയ കണക്കുകള്‍. അമ്മമാര്‍ക്ക് പ്രായമേറുന്നതും, അമിതവണ്ണവും, മറ്റേണിറ്റി കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളും ചേര്‍ന്നാണ് ഈ അവസ്ഥ സമ്മാനിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തുന്ന എമര്‍ജന്‍സി സിസേറിയന്‍ ഓപ്പറേഷനുകളുടെ നിരക്ക് ഉയര്‍ന്നതായി എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. പ്ലാന്‍ ചെയ്യാത്ത സര്‍ജറികളുടെ എണ്ണത്തില്‍ എട്ട് ശതമാനം പോയിന്റ് വര്‍ദ്ധനവുണ്ട്. ഇലക്ടീവ് സിസേറിയന്റെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്.

42 രാജ്യങ്ങളിലെ സിസേറിയന്‍ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ ഇംഗ്ലണ്ട് 14-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2025 ആകുമ്പോള്‍ 9-ാം സ്ഥാനത്തായി. ഓരോ പ്രസവത്തിനും സുരക്ഷിതമായ രീതി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

ഏറ്റവും അടിയന്തരമായി വേണ്ടിവരുന്നതാണ് എമര്‍ജന്‍സി സി-സെക്ഷനുകള്‍. കുഞ്ഞിന്റെയോ, അമ്മയുടേയോ ജീവന് ഭീഷണി നേരിടുമ്പോഴാണ് ഇത് വേണ്ടിവരുന്നത്. പ്രായം കൂടിയ സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ നിരവധി സങ്കീര്‍ണ്ണതകള്‍ നേരിടേണ്ടി വരുന്നുണ്ട്.

ഇതാണ് ഇവര്‍ക്ക് സി-സെക്ഷന്‍ നിര്‍ദ്ദേശിക്കുന്നതിലേക്ക് നയിക്കുന്നത്. അതേസമയം ഈ വിധത്തില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ അമിതവണ്ണം, അലര്‍ജികള്‍, ആസ്ത്മ എന്നിവ രൂപപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions