യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു


എന്‍എച്ച്എസില്‍ നീണ്ട കാത്തിരിപ്പു മൂലം ബ്രിട്ടീഷ് ജനത മറ്റുവഴികള്‍ തേടുന്നു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രക്ഷപ്പെടാനും, യുകെയിലെ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ഉയര്‍ന്ന ചെലവ് ഒഴിവാക്കാനുമാണ് ഈ നീക്കം നടത്തുന്നത്.

ബ്രിട്ടനിലെ പ്രൈവറ്റ് മേഖലയുടെ പകുതി നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുണ്ട്. കുറഞ്ഞ വിമാന നിരക്കും ഇതിന് സഹായകമാണ്. ചികിത്സയ്‌ക്കൊപ്പം കുടുംബത്തെ കൂടെ കൂട്ടി ഒരു ഹോളിഡേ ട്രിപ്പ് കൂടിയാണ് ഇവര്‍ നടത്തുന്നത്. 2024-ല്‍ 520,000-ലേറെ യുകെ രോഗികളാണ് വിദേശത്ത് പണം നല്‍കി ചികിത്സ നേടിയത്. മൂന്ന് വര്‍ഷത്തിനിടെ 50 ശതമാനം വര്‍ദ്ധനവാണ് ഇത്.

സര്‍ജറിയും, ഹോളിഡേയും ഒരുമിച്ച് ലഭിക്കാനായി തങ്ങളെ ബന്ധപ്പെടുന്നവരുടെ എണ്ണമേറിയതായി വിദേശത്തുള്ള ആശുപത്രികളില്‍ ചികിത്സ നേടാന്‍ സഹായിക്കുന്ന മൈ മെഡിക്കല്‍ ഗേറ്റ്‌വെ പറയുന്നു. ചികിത്സാ സമയത്ത് കുടുംബം കൂടെ ഉണ്ടാകുകയും, അവര്‍ക്കൊരു അവധിക്കാലവും ഇതുവഴി നേടാമെന്നതാണ് ട്രെന്‍ഡായി മാറുന്നത്.

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവില്‍ 7.11 മില്ല്യണിലാണ്. ആയിരക്കണക്കിന് രോഗികളാണ് വേദന സഹിച്ച് ജീവിക്കുന്നത്. യുകെയില്‍ ചികിത്സ താങ്ങാന്‍ കഴിയാത്ത നിലയില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് ജോലി ചെയ്യാനും കഴിയുന്നില്ല.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions