യു.കെ.വാര്‍ത്തകള്‍

ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി

സൗത്താംപ്റ്റണ്‍ നഗരത്തില്‍ വിദ്യാര്‍ഥിയായ ഹെന്റി നോവാക്കിന്റെ കൊലപാതക കേസില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കുകൂടി പൊലീസ് കുറ്റം ചുമത്തി. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം 11 ആയി. കെവിന്‍ റീവ്‌സ്, ആന്‍ഡ്രൂ റിഡെറ്റ്, ഹാരി വാര്‍നി, ടെയ്‌ലര്‍ ഗ്രണ്ടി, ഡില്ലന്‍ ക്രോഫോര്‍ഡ് എന്നിവര്‍ക്ക് അക്രമാസക്തമായ കലാപത്തില്‍ പങ്കെടുത്തതിന് കുറ്റം ചുമത്തിയപ്പോള്‍, ആന്‍ഡ്രൂ സമ്മര്‍ഹെയ്‌സിനെതിരെ കലാപക്കുറ്റത്തിനൊപ്പം പൊതുസ്ഥലത്ത് ആക്രമണായുധങ്ങള്‍ കൈവശം വച്ചതിനും കേസെടുത്തു.

23-കാരനായ വിക്രം ദിഗ്വയ്ക്ക് ഹെന്റി നൊവാക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവും കുറഞ്ഞത് 21 വര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു.

നൊവാക്ക് ബോധരഹിതനാകുന്നതിന് തൊട്ടുമുമ്പ് പൊലീസ് കൈവിലങ്ങ് അണിയിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ബോഡി-ക്യാം വീഡിയോ പുറത്തുവന്നതോടെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. തുടക്കത്തില്‍ സമാധാനപരമായിരുന്ന പ്രതിഷേധം പിന്നീട് ഡിഗ്വ താമസിച്ചിരുന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയതോടെ അക്രമാസക്തമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.

കലാപത്തിനിടെ 11 പൊലീസുകാര്‍ക്കും ഒരു പൊലീസ് നായയ്ക്കും പരിക്കേറ്റതായി അലെക്‌സിസ് ബൂണ്‍ അറിയിച്ചു. നഗരത്തിലെ ചില വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും റോഡുകളില്‍ കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധത്തില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ജസ്റ്റിസ് ഫോര്‍ ഹെന്‍ട്രി നോവാക്ക് എന്ന പേരില്‍ നടന്ന പ്രതിഷേധത്തില്‍ ചിലര്‍ പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വിവിധ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions