യു.കെ.വാര്‍ത്തകള്‍

എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍

അത്യാഹിത വിഭാഗത്തിലെ നീണ്ട കാത്തിരിപ്പു മൂലം നിരവധി മരണങ്ങളാണ് ഇംഗ്ലണ്ടില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദശകത്തിനിടെ പത്തിരട്ടിയോളം വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2025 ല്‍ ഏകദേശം 16000 മരണങ്ങളാണ് അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ടുണ്ടായത്. ആഴ്ചയില്‍ 300 ലേറെ മരണങ്ങളാണ് നടക്കുന്നത്.

2025ല്‍ ഏകദേശം 1.7 കോടി പേര്‍ ടൈപ്പ് 1 എ ആന്‍ഡ് ഇ വിഭാഗത്തില്‍ ചികിത്സ നേടിയ ഇവരില്‍ 60.5 ശതമാനം പേരെയാണ് നാലു മണിക്കൂറിനുള്ളില്‍ പ്രവേശിപ്പിക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്തത്. 17.4 ലക്ഷം രോഗികള്‍ 12 മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. 4.89 ലക്ഷം പേര്‍ 24 മണിക്കൂറിലേറെ എമര്‍ജന്‍സി വിഭാഗത്തില്‍ തുടര്‍ന്നു.

റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് 8 മുതല്‍ 12 മണിക്കൂര്‍ വരെ കാത്തിരിക്കുന്ന ഓരോ 72 രോഗികളിലും ഒരാള്‍ അധികമായി മരിക്കാനുള്ള സാധ്യതയുണ്ട്.

അടിയന്തര ചികിത്സാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍ക്കു പകരം ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഇടനാഴികളിലെ ചികിത്സ സര്‍വ്വ സാധാരണമായി മാറുന്ന അവസ്ഥയാണ്. ആരോഗ്യ മേഖല നേടുന്ന സമ്മര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയാണിത്. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ ഇതു കൂടുതല്‍ മരണങ്ങളില്‍ ചെന്നെത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  • എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions