യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം

ലണ്ടന്‍: കുട്ടികളുടെ ഫോണടക്കമുള്ള ഉപകരണങ്ങളില്‍ നഗ്നചിത്രങ്ങളും അശ്ലീല ഉള്ളടക്കങ്ങളും സ്വമേധയാ തടയുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഡിഫോള്‍ട്ടായി സജ്ജമാക്കാന്‍ ടെക് ഭീമന്മാരായ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം. ഇതിനായി മൂന്ന് മാസത്തെ സമയപരിധി നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. കുട്ടികള്‍ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ സ്വയം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ടെക്‌നോളജി സെക്രട്ടറി ലിസ് കെന്‍ഡല്‍ വ്യക്തമാക്കി.'കുട്ടികളുടെ സുരക്ഷയില്‍ വലിയ ടെക് കമ്പനികള്‍ ഇനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം' എന്ന മുന്നറിയിപ്പോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

ആപ്പിളിന്റെയും ഗൂഗിളിന്റെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഇവരുടെ സംവിധാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കോടിക്കണക്കിന് കുട്ടികളുടെ ഡിജിറ്റല്‍ അനുഭവത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന മോളി റോസ് ഫൗണ്ടേഷന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടത്തുന്നതിന് പകരം വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടുതല്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

കൂടാതെ , 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുകയാണ്. പ്രായപരിധി മുതല്‍ ചില 'അഡിക്ടീവ്' ഫീച്ചറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തല്‍ വരെ വിവിധ നിര്‍ദേശങ്ങള്‍ പരിഗണനയിലാണ്. എന്നാല്‍, ഇത്തരം നടപടികള്‍ ഒടുവില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഐഡി പരിശോധന നിര്‍ബന്ധമാക്കുന്ന രീതിയിലേക്ക് മാറരുതെന്ന് സ്വകാര്യതാ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  • എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions