യു.കെ.വാര്‍ത്തകള്‍

നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍. ടീം നിശ്ചയിച്ചിരുന്ന അര്‍ദ്ധരാത്രി കര്‍ഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബില്‍ പോയ ബെന്‍ സ്റ്റോക്സും ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണും അവിടെയുണ്ടായ ഒരു കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയായിരുന്നു. ലണ്ടനിലെ ചെല്‍സിയിലുള്ള നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം അര്‍ദ്ധരാത്രി ടീം കര്‍ഫ്യൂ ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിന്‍സണും ക്ലബ്ബില്‍ എത്തിയത്. അവിടെയുണ്ടായിരുന്ന പ്രമുഖ റഗ്ബി ക്ലബ്ബായ 'സാരസെന്‍സ്' അക്കാദമിയിലെ ഒരു കളിക്കാരനുമായി ഇംഗ്ലണ്ട് താരങ്ങള്‍ തര്‍ക്കത്തിലാവുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഗ്ബി താരം ഗസ് അറ്റ്കിന്‍സണ് നേരെ എറിഞ്ഞ പഞ്ച് തടയാന്‍ ശ്രമിച്ച ഇസിബിയുടെ സുരക്ഷാ ജീവനക്കാരന്റെ മുഖത്താണ് കൊണ്ടത്. പരിക്കേറ്റ ഈ സുരക്ഷാ ജീവനക്കാരനെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുഖത്ത് തുന്നലുകള്‍ ഇടേണ്ടി വരികയും ചെയ്തു.

അതേസമയം, ബെന്‍ സ്റ്റോക്സിനോ അറ്റ്കിന്‍സണോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തില്‍ പോലീസിന് ഇടപെടേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് മാധ്യമമായ 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് പ്രകാരം, പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് റഗ്ബി കളിക്കാരനാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ആദ്യം അങ്ങോട്ട് ഉപദ്രവിക്കാന്‍ ചെന്നവരല്ലെന്നും ഇസിബി വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്. മോശം പ്രതിച്ഛായയുള്ള ആ റഗ്ബി താരത്തിന്റെ പേരില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ജോലി തെറിക്കരുതെന്ന് ആഗ്രഹിക്കുന്നതായും ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എങ്കിലും, ടീം അച്ചടക്കം ലംഘിച്ചതിന് താരങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാണ്. ജൂണ്‍ 17-ന് ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് തന്നെ അന്തിമ നടപടിയുണ്ടാകും. ബെന്‍ സ്റ്റോക്സിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനും ഗസ് അറ്റ്കിന്‍സണെ ടീമില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. സ്റ്റോക്സ് മാറുകയാണെങ്കില്‍ യുവതാരം ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായേക്കും.

കഴിഞ്ഞ ജനുവരിയിലാണ് ഇംഗ്ലണ്ട് കളിക്കാര്‍ക്ക് ബോര്‍ഡ് കര്‍ഫ്യൂ നിയമങ്ങള്‍ കര്‍ശനമാക്കിയത്. ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ, ബെന്‍ സ്റ്റോക്സും സംഘവും അമിതമായി മദ്യപിച്ചതായും പ്രൊഫഷണലിസം കാണിച്ചില്ലെന്നും കടുത്ത ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  • കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions