യു.കെ.വാര്‍ത്തകള്‍

കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കാതെ എല്ലാ വിദേശ ക്രിമിനലുകളെയും പുറത്താക്കാന്‍ ഹോം സെക്രട്ടറി

കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിക്കാതെ എല്ലാ വിദേശ കുറ്റവാളികളെയും ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് സ്വന്തം നാടുകളിലേക്ക് നാടുകടത്താനുള്ള പുതിയ പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ച വിദേശ കുറ്റവാളികളെ മാത്രമാണ് നാടുകടത്തുന്നതിനായി പരിഗണിക്കാറുഉള്ളത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വിദേശ കുറ്റവാളികളെയും നാടുകടത്തലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമം വിപുലീകരിക്കാനാണ് ഹോം സെക്രട്ടറി ശ്രമിക്കുന്നത്.

ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലും ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കുറ്റവാളിയേയോ അയാളുടെ കുടുംബത്തിലെ ഒരു അംഗത്തെയോ നാടുകടത്തല്‍ വഴിയുണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതം അമിതമായി ബാധിക്കാത്ത സാഹചര്യത്തില്‍, അവരെ നാടുകടത്താന്‍ കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഗൗരവം ഏറുതോറും കുറ്റവാളിയെ നാടുകടത്തുന്നത് പൊതുജനതാല്പര്യത്തിന് കൂടുതല്‍ അനുകൂലമാകുമെന്നും ബില്ലില്‍ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളില്‍ പ്രതികളായവര്‍ക്ക് അഭയം നല്‍കിയതായി കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions