വിദേശം

ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് കരിയറിന് കണ്ണീരില്‍ കുതിര്‍ന്ന പര്യവസാനം. 90 മിനിറ്റോളം ഇരുഭാഗത്തും നടന്ന നീക്കങ്ങള്‍ ഗോളിലേക്ക് എത്തിച്ചേരാതെ നീങ്ങിയപ്പോള്‍ സ്‌റ്റോപ്പേജ് ടൈമില്‍ സ്പെയിനിnte പകരക്കാരന്‍ മികേല്‍ മറീനോയുടെ ഗോളാണ് പോര്‍ച്ചുഗലിന്റെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ചത്.

മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്തായിരുന്നു മറീനോയുടെ ഗോള്‍ പിറന്നത്. ഇതോടെ അഞ്ച് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് കിരീടരഹിതമായി അവസാനിച്ചു. ഈ ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് സമ്മതിച്ച സിആര്‍7 തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ചിട്ടില്ല.

ഇതോടെ 2028 യൂറോ കപ്പിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമായി. കണ്ണീരോടെ ഒറ്റയ്ക്കാണ് റൊണാള്‍ഡോ മത്സരശേഷം കളം വിട്ടത്. ഇക്കുറി പോര്‍ച്ചുഗല്‍ ടീമിലെ താരത്തിന്റെ സ്ഥിതിയും ഇതുപോലെ ഒറ്റപ്പെട്ടതായിരുന്നു. മത്സരങ്ങളില്‍ പലപ്പോഴും താരത്തിന് പന്ത് കിട്ടാന്‍ പോലും പ്രയാസമായിരുന്നു. കഴിഞ്ഞ ദിവസം നോര്‍വേയോട് തോറ്റു പുറത്തായതിനു പിന്നാലെ ബ്രസീലിന്റെ നെയ്മര്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു.

  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions