യു.കെ.വാര്‍ത്തകള്‍

എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഡൊണാള്‍ഡ് ട്രംപിന്റെയും, ഇറാന്റെയും ഓരോദിവസംവും ചാഞ്ചാടുന്ന തീരുമാനങ്ങളും ലോക സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഭീഷണിയാണ്. എണ്ണ വ്യാപാരവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി എണ്ണവില ബാരലിന് 100 ഡോളര്‍ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് എണ്ണവില ഉയര്‍ന്നാല്‍ ഈ വര്‍ഷം പലിശ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ് നേരിടുകയെന്ന് മുന്നറിയിപ്പുകള്‍ പുറത്തുവന്നു.

വ്യാഴാഴ്ച കേന്ദ്ര ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് ഈ മുന്നറിയിപ്പ്. ഈയാഴ്ച തല്‍ക്കാലത്തേക്ക് പലിശ നിരക്ക് കൂട്ടില്ലെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത യോഗങ്ങളില്‍ അംഗങ്ങള്‍ക്ക് മറിച്ച് തീരുമാനിക്കേണ്ടി വരും.

ട്രംപിന്റെ ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷവും യുകെ സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച യുദ്ധം പുനരാരംഭിച്ച ശേഷം സ്ഥിതിഗതികള്‍ വീണ്ടും മോശമായതോടെ അപകടസാധ്യത നിലനില്‍ക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു. ഇടക്കാലത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എണ്ണവിലയെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും താഴേക്ക് ഇറക്കിയിരുന്നു.

യുദ്ധം പുനരാരംഭിച്ചതോടെ വീണ്ടും വിലകള്‍ ഉയരുന്നതും, പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നതുമാണ് പ്രതിസന്ധിയാകുന്നത്. വിന്ററിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസ് ശേഖരിക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ട് തന്നെ വിലക്കയറ്റം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിക്കും. നിലവിലെ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്നും ഈയാഴ്ച മാറ്റില്ലെന്നാണ് കരുതുന്നത്. എങ്കിലും തുടര്‍ന്നുള്ള സാഹചര്യത്തില്‍ അതിനു മാറ്റം വരാം.

  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions