യു.കെ.വാര്‍ത്തകള്‍

ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും

ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പതിവ് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ വലിയ മാറ്റം കൊണ്ടുവരുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 12 ആഴ്ചയും 20 ആഴ്ചയും നടക്കുന്ന പരിശോധനകള്‍ക്കു പുറമെ ഗര്‍ഭകാലത്ത് കൂടുതല്‍ സ്കാനിങ്ങുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാ പ്രശ്നങ്ങളും ആരോഗ്യസങ്കീര്‍ണതകളും നേരത്തേ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അടുത്തിടെ പ്രസവപരിചരണ സേവനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ പരിഷ്കാര നിര്‍ദേശങ്ങള്‍ വന്നത്. ചില ആശുപത്രികളില്‍ മാതൃ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടപ്പെട്ട സാഹചര്യത്തില്‍, ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.


ഈ നിര്‍ദേശം നടപ്പായാല്‍ ഗര്‍ഭകാല സങ്കീര്‍ണതകള്‍ നേരത്തേ കണ്ടെത്താനും ചികിത്സ വേഗത്തിലാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൂടുതല്‍ സ്കാനിങ്ങുകള്‍ ഏത് ഘട്ടങ്ങളില്‍ നല്‍കണം, അത് രാജ്യവ്യാപകമായി എങ്ങനെ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സര്‍ക്കാര്‍ വിശദമായ ആലോചനകള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions