നാട്ടുവാര്‍ത്തകള്‍

കോളജുകളില്‍ എച്ച്ഐവി പരിശോധനാ ക്യാംപുകള്‍; ക്യൂആര്‍ അധിഷ്ഠിത ആപ്പുമായി കര്‍ണാടക

ബംഗളൂരു: സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ്, ഡിഗ്രി കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കായി എച്ച്ഐവി പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. പരിശോധനയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി 'നോ യുവര്‍ എച്ച്ഐവി സ്റ്റാറ്റസ്' എന്ന പേരില്‍ ക്യൂആര്‍ കോഡ് അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച്ഐവി തുടക്കത്തില്‍ത്തന്നെ കണ്ടെത്തുക, ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും കൃത്യസമയത്ത് ലഭ്യമാക്കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശോധനാ ക്യാംപുകളോടനുബന്ധിച്ച് എച്ച്ഐവി പ്രതിരോധം, സുരക്ഷിതമായ ജീവിതരീതികള്‍, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധനകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കും.

സംസ്ഥാനത്ത് എച്ച്ഐവി കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. രാജ്യത്ത് എച്ച്ഐവിയുമായി ജീവിക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടകയെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ ഏകദേശം 2.60 ലക്ഷം പേര്‍ എച്ച്ഐവിയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ 2.05 ലക്ഷം പേര്‍ ആന്റി റെട്രോവൈറല്‍ തെറാപ്പി (എആര്‍ടി) ചികിത്സ തുടരുന്നവരാണ്. യുവാക്കള്‍ക്കിടയിലെ എച്ച്ഐവി വ്യാപനമാണ് സര്‍ക്കാരിന് കൂടുതല്‍ ആശങ്കയാകുന്നത്.

  • കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തി
  • വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച യുവതി കസ്റ്റഡിയില്‍
  • കുടിവെള്ള തടസം: ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ റസ്റ്റോറന്റുകളും ബാറുകളും അടച്ചിട്ടു
  • 'മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ചു പാര്‍ട്ടിക്ക് വിധേയനാകണം'; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്
  • ജെന്‍സിയ്ക്കു മുന്നില്‍ മുട്ടുമടക്കി മോദി സര്‍ക്കാര്‍
  • പാറ്റകള്‍ക്കു മുമ്പില്‍ കീഴടങ്ങി കേന്ദ്രം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു
  • ലിവര്‍പൂളിന് സമീപം കാര്‍ അപകടം; നാലു യുവാക്കള്‍ക്ക് ദാരുണാന്ത്യം
  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions