യു.കെ.വാര്‍ത്തകള്‍

തൊഴിലില്ലാത്തവരുടെ എണ്ണമേറുന്നു; ബെനഫിറ്റുകളുമായി ജീവിക്കുന്നവര്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദം

യുകെയില്‍ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാതിരിക്കുന്ന അവസ്ഥ രാജ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഇപ്പോഴിതാ രാജ്യത്ത് നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ കുടുംബങ്ങള്‍ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാണെന്നും ഓാഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2025-ല്‍ രാജ്യത്തെ 53 ശതമാനം പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. തൊഴിലെടുക്കുന്ന ഒരാള്‍ പോലും ഇല്ലാത്ത കുടുംബങ്ങളുടെ അനുപാതത്തില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് സ്‌കോട്ട്ലാന്‍ഡിലെ ഇന്‍വര്‍ക്ലൈഡ് മേഖലയിലാണ്. 2024-ല്‍ ഇത്തരം കുടുംബങ്ങളുടെ വിഹിതം 26.3 ശതമാനമായിരുന്നത്, 2025-ല്‍ 28.1 ശതമാനമായി ഉയര്‍ന്നു.തെക്കന്‍ വെയില്‍സിലെ റോണ്ടാ സൈനണ്‍ ടാഫ് , മര്‍തിര്‍ ടിഡ്ഫില്‍ തുടങ്ങിയ പ്രദേശങ്ങളിലും തൊഴിലെടുക്കുന്ന ഒരാളും ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം ഉയര്‍ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കൂടുതല്‍ പേര്‍ തൊഴില്‍ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. തൊഴിലെടുക്കുന്ന ഒരാളും ഇല്ലാത്ത കുടുംബങ്ങളില്‍ താമസിക്കുന്നവരില്‍ 39 ശതമാനം പേരും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിക്കുശേഷം ഇന്‍കപ്പാസിറ്റി, ഡിസെബിലിറ്റി ബെനഫിറ്റുകള്‍ എന്നിവയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനൊപ്പം മാനസികാരോഗ്യ പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.ഈ പ്രതിസന്ധിയെ അവഗണിക്കാനാവില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പോളിസി ഡയറക്ടര്‍ ജോ ഷലം അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ തിരിച്ചെത്തിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഫലപ്രദമായ പിന്തുണ ഉറപ്പാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions