യു.കെ.വാര്‍ത്തകള്‍

യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും

ബ്രിട്ടനിലേക്ക് 'എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്. അസാധാരണമായ കൊടുങ്കാറ്റും മഴയും ചൂടും രാജ്യം നേരിടേണ്ടിവരും. ദീര്‍ഘകാല ശരാശരി താപനിലയ്ക്ക് മുകളില്‍ പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതാണ് എല്‍ നിനോയ്ക്ക് കാരണമാകുന്നത്. ഇത് ആഗോള തലത്തില്‍ മഴയുടെ പാറ്റേണിനെയും, താപനിലയെയും ബാധിക്കും.

വരും മാസങ്ങളില്‍ കടലിലെ താപനില 3 സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്ന് മെറ്റ് ഓഫീസ് കണക്കാക്കുന്നു. ഇതിലും കൂടുതല്‍ ശരാശരി ഉയരുമെന്ന് പ്രവചിക്കുന്ന കാലാവസ്ഥാ ഗ്രൂപ്പുകളുമുണ്ട്.

19-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമെന്നാണ് സ്ഥിതിയെ മെറ്റ് ഓഫീസ് വിശേഷിപ്പിക്കുന്നത്. 500 മുതല്‍ 1000 വര്‍ഷത്തിനിടെ കാണാത്ത ശക്തമായ അവസ്ഥയാകും സംജാതമാകുകയെന്നും മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ 2027-ല്‍ ചൂട് വീണ്ടും ഉയരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.

യുകെ ഉള്‍പ്പെടെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂറോപ്പില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതാണ് എല്‍ നിനോ. ബ്രിട്ടന്‍ നിലവില്‍ കടന്നുപോകുന്ന ഉഷ്ണതരംഗങ്ങള്‍ 190 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ജൂലൈ മാസമാണ് സമ്മാനിച്ചത്. ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ടും, കാട്ടുതീയും ഉണ്ടായി.

  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  • ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍
  • ട്രെയിന്‍ യാത്രക്കാര്‍ക്ക് പണിവരുന്നുണ്ട്! ടിക്കറ്റ് നിരക്കുകള്‍ 4.2% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions