യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

യുകെ മലയാളി സമൂഹത്തിനു വേദനയായി ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മൂന്നു വയസുള്ള കുഞ്ഞിനെ പരിപാലിക്കുന്നതിനായി സ്വന്തം ജോലി വരെ ഉപേക്ഷിച്ച ഇടുക്കി വള്ളക്കടവ് സ്വദേശി ക്രിസ്റ്റഫറിനെ (48) തേടിയാണ് മരണമെത്തിയത്. ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെയില്‍ കഴിയുന്ന ഇദ്ദേഹം മുന്‍പ് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. മൂന്ന് വയസ്സുള്ള മകള്‍ റെയ്‌ലിനെ പരിപാലിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകള്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുത്ത ദിവസത്തിന്റെ തലേന്നാണ് പിതാവിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സാണ് ഭാര്യ മേനക എബ്രഹാം.

ക്രിസ്റ്റഫറിന്റെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞതിനാല്‍ സഹോദരങ്ങളാണ് ക്രിസ്റ്റഫറിനെ വളര്‍ത്തിയത്. തിരുവനന്തപുരം സ്വദേശിനിയാണ് ഭാര്യ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ക്രിസ്റ്റഫറിന്റെ അകാലവിയോഗം മലയാളി സമൂഹത്തെയും പ്രിയപ്പെട്ടവരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions