ബിസിനസ്‌

പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
നവംബര്‍ 26ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആശങ്കയിലാണ് ഭവന വിപണി. ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്നാണ് വിലയിരുത്തല്‍. ആഗസ്റ്റ് അവസാനത്തോടെ നികുതികള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെ വീട് വാങ്ങാനെത്തിയ 20 ശതമാനം ആളുകളും പിന്‍വലിഞ്ഞതായി എസ്റ്റേറ്റ് ഏജന്റുമാര്‍ സമ്മതിക്കുന്നു. 500,000 പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിച്ച് പകരം വാര്‍ഷിക നികുതി ഏര്‍പ്പെടുത്താന്‍ ചാന്‍സലര്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകള്‍ക്കും, വീട് വിറ്റ് ലാഭം നേടുന്നവര്‍ക്കും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ കൗണ്‍സില്‍ ടാക്‌സിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ വാടക കൈപ്പറ്റുന്ന

More »

പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുകായും ഭക്ഷ്യവസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. കൂടാതെ ഗവണ്‍മെന്റ് ബോണ്ടുകള്‍ വിറ്റഴിക്കുന്നത് വിപണിയെ ഇളക്കിമറിക്കുന്നത് ഒഴിവാക്കാന്‍ ഈ സ്‌കീമിന്റെ വേഗത കുറയ്ക്കുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. പലിശ നിരക്കുകള്‍ കുറയുമെന്ന മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി. കേന്ദ്ര ബാങ്കിന്റെ ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റി 7-2'നാണ് കടമെടുപ്പ് ചെലവുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വോട്ട് ചെയ്ത് തീരുമാനിച്ചത്. 2024 സമ്മര്‍ മുതല്‍ അഞ്ച് തവണ പലിശ കുറച്ച ശേഷമാണ് ഈ നിലപാട്. കഴിഞ്ഞ മാസവും നിരക്ക് കുറച്ചിരുന്നു. ആഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം 3.8 ശതമാനത്തില്‍ നിലയുറപ്പിച്ചതോടെയാണ് എംപിസി ഈ തീരുമാനം

More »

രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍ : ബ്രിട്ടീഷ് പൗണ്ട് റെക്കോര്‍ഡ് കുതിപ്പുമായി മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്‌ക്കെതിരെ 120 ലേയ്ക്ക് എത്തി. ഒരു പൗണ്ടിന്റെ വില 119.68 രൂപവരെയെത്തി . നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110

More »

ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
യുകെയില്‍ കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റിച്ചു ഭക്ഷ്യവിലക്കയറ്റം തുടരുന്നു. ഈ മാസം 4.2% വര്‍ധനയാണ് ഉണ്ടായത്. മുട്ടയും, വെണ്ണയും ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ഭക്ഷ്യവിലയില്‍ വലിയ വര്‍ധനവിലേക്ക് നയിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവിലക്കയറ്റവും സംഭാവന ചെയ്യുന്നത്. 18 മാസത്തിനിടെ കാണാത്ത വേഗത്തിലാണ് വില ഉയരുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറഞ്ഞു. കഴിഞ്ഞ മാസം ഭക്ഷ്യവിലക്കയറ്റം 4.2 ശതമാനത്തിലാണ്. ജൂലൈയിലെ 4 ശതമാനത്തില്‍ നിന്നുമാണ് കുതിച്ചുചാട്ടം. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്ന് ബിആര്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. മുട്ട, വെണ്ണ പോലുള്ളയ്ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതോടെ

More »

കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
ജൂലൈ മാസത്തില്‍ യുകെയുടെ പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തിലേക്ക് ഉയര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. വിമാനയാത്രാ നിരക്ക് സ്‌കൂള്‍ സമ്മര്‍ ഹോളിഡേയില്‍ കുതിച്ചുയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 17.1% നിരക്ക് വര്‍ദ്ധന ഉണ്ടായെന്നാണ് കണക്കാക്കുന്നത്. ജൂലൈ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3.8 ശതമാനത്തില്‍ എത്തിയെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. ജൂണ്‍ മാസത്തില്‍ 3.6 ശതമാനത്തിലായിരുന്നു നിരക്കുകള്‍. പെട്രോള്‍, ഡീസല്‍ വിലയും ഈ മാസം വര്‍ദ്ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം പണപ്പെരുപ്പം വീണ്ടും ഉയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. സെപ്റ്റംബറില്‍ 4 ശതമാനത്തില്‍ എത്തിയ ശേഷം നിരക്ക് താഴുമെന്നാണ് കരുതുന്നത്. 2023 ഡിസംബറിന് ശേഷം ആദ്യമായി ഏറ്റവും ഉയര്‍ന്ന നിലയിലാണ്

More »

അതിശയിപ്പിച്ച് യുകെ സമ്പദ് വ്യവസ്ഥ ജൂണ്‍ മാസത്തില്‍ 0.3% വളര്‍ച്ച നേടി
യുകെ സമ്പദ് വ്യവസ്ഥ രണ്ടാം പാദത്തില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി വളര്‍ച്ച രേഖപ്പെടുത്തി. ആശങ്ക വര്‍ദ്ധിച്ചിരിക്കവെയാണ് ജിഡിപി ചെറിയ തോതില്‍ ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ രേഖപ്പെടുത്തിയത്. ജൂണ്‍ അവസാനം വരെയുള്ള മൂന്ന് മാസങ്ങളില്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് 0.3 ശതമാനത്തിലേക്ക് എത്തിയതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ആദ്യ പാദത്തില്‍ 0.7 ശതമാനത്തില്‍ നിന്നിരുന്ന ഇടത്ത് നിന്നുമാണ് ഈ കുറവ്. 0.1% വളര്‍ച്ച മാത്രമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത്. ഇതിനെ മറികടന്നുള്ള ശതമാന കണക്ക് രേഖപ്പെടുത്തിയെന്നത് മാത്രമാണ് ഗവണ്‍മെന്റിന് ആശ്വാസമാകുന്നത്. സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച നേരിടുന്നതായി ആരോപണം ഉയരുമ്പോള്‍ റേച്ചല്‍ റീവ്‌സിന് തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ഈ വളര്‍ച്ച ഉപകരിക്കും. വര്‍ഷത്തിന്റെ തുടക്കം മെച്ചമായിരുന്നെങ്കിലും രണ്ടാം

More »

പ്രതികൂല സാഹചര്യത്തിലും രണ്ട് വര്‍ഷത്തിനിടെ താഴ്ന്ന നിരക്കിലേക്ക് പലിശ കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
യുകെ സമ്പദ് വ്യവസ്ഥയുടെ മോശം പ്രകടനവും ഉയര്‍ന്ന പണപ്പെരുപ്പവും നിലനില്‍ക്കെ പ്രതിസന്ധി മറികടക്കാന്‍ അവസാന അടവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് . രണ്ട് വര്‍ഷത്തെ താഴ്ന്ന നിരക്കായ 4 ശതമാനത്തിലേക്കാണ് പലിശ നിരക്ക് താഴ്ത്തിയിരിക്കുന്നത്. കടമെടുപ്പ് ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നടപടി മോര്‍ട്ട്‌ഗേജുകാര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കും. 4.25 ശതമാനത്തില്‍ നിന്നുമാണ് അഞ്ചാമത്തെ നിരക്ക് കുറയ്ക്കലിന് കേന്ദ്ര ബാങ്ക് തയാറായത്. നടപടി മോര്‍ട്ട്‌ഗേജുകാര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കും രണ്ട് റൗണ്ട് വോട്ടെടുത്ത ശേഷമാണ് 5-4ന് പലിശ കുറയ്ക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. സമ്പദ് വ്യവസ്ഥ കൈവിട്ട് നില്‍ക്കുകയും, പണപ്പെരുപ്പം കുതിക്കുകയും ചെയ്യുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പലിശ നിരക്ക് കുറയ്ക്കാന്‍ രണ്ട് തവണ വോട്ട് ചെയ്യേണ്ടി വന്നത് അസാധാരണ സംഭവമായി. അതില്‍

More »

പ്രതികൂല സാഹചര്യം മറികടക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കും
പണപ്പെരുപ്പത്തില്‍ വര്‍ധന ഉള്ളപ്പോഴും പ്രതികൂല സാഹചര്യം മറികടക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സമ്പദ്വ്യവസ്ഥ പിന്നോട്ട് പോവുകയും, തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും കൂടാതെ ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ അന്താരാഷ്ട്ര വ്യാപാരത്തെ പ്രതികൂലമായും ബാധിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്ന വാര്‍ത്ത ശക്തമായത്. വ്യാഴാഴ്ച ബാങ്കിന്റെ പണ നയ രൂപീകരണ സമിതി ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. വരുന്ന വ്യാഴാഴ്ച ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) യുടെ യോഗത്തില്‍ പലിശ നിരക്ക് 0.25 ശതമാനം കുറച്ച് നാലു ശതമാനത്തില്‍ എത്തിക്കുമെന്നാണ് അഭ്യൂഹം. അത് സംഭവിച്ചാല്‍, കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇത് നാലാം തവണയായിരിക്കും പലിശ നിരക്കില്‍ കുറവുണ്ടാവുക. ഇതോടെ പലിശ നിരക്ക് 2023 മാര്‍ച്ചിലെ നിരക്കിലെത്തുകയും

More »

ജനത്തിനും സര്‍ക്കാരിനും വെല്ലുവിളിയായി പണപ്പെരുപ്പം 3.6%ല്‍; നികുതി വര്‍ധനവിന്റെ ഭീഷണി വീണ്ടും
യുകെയില്‍ ജനത്തിനും സര്‍ക്കാരിനും വെല്ലുവിളിയായി പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടം. ഭക്ഷ്യ, ഇന്ധന വില വര്‍ദ്ധിച്ചതാണ് യുകെ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ കുതിച്ചുകയറാന്‍ ഇടയാക്കിയത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത വെല്ലുവിളിയായി മാറുന്നതാണ് ഈ സ്ഥിരീകരണം. കഴിഞ്ഞ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3.6 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. മേയ് മാസത്തില്‍ 3.4 ശതമാനത്തില്‍ എത്തിയ ശേഷമായിരുന്നു ഇത്. നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ ചെറിയ താഴ്ച്ച മാത്രമാണ് ഉണ്ടായതെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് റിച്ചാര്‍ഡ് ഹേയ്‌സ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസവും ഭക്ഷ്യവിലക്കയറ്റം രേഖപ്പെടുത്തിയതിന് പുറമെ, കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions