യു.കെ.വാര്‍ത്തകള്‍

ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ
വലിയ തോതില്‍ പുതിയ വിമാന സര്‍വീസുകളും ദീര്‍ഘദൂര സര്‍വ്വീസുകളും തുടങ്ങാന്‍ കഴിയുന്ന തരത്തിലുള്ള വിപുലീകരണത്തിനായി ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട്. വിമാനത്താവളാധികൃതര്‍ അനുമതിയപേക്ഷ സമര്‍പ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ ടെര്‍മിനലുകളും വലുതാകും. കൂടാതെ പുതിയ ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും ഒരു നീളം കൂട്ടിയ റണ്‍വേയുമാണ് 500 മില്യണ്‍ പൗണ്ടിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദീര്‍ഘദൂര വിമാനസര്‍വീസുകള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ റണ്‍വേയുടെനീളം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ക്ക് അനുമതി തേടി വിമാനത്താവളാധികൃതര്‍ നോര്‍ത്ത് സോമര്‍സെറ്റ് കൗണ്‍സിലിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യൂറോപ്പിലും പുറത്തുമുള്ള വിവിധ മഹാനഗരങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം എന്നാണ് ഈ അപേക്ഷയില്‍ പറയുന്നത്.

More »

യുകെയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം നിയന്ത്രണം
യുകെയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ സ്‌ക്രീന്‍ സമയം മാത്രമായി പരിമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് സ്‌ക്രീന്‍ കാണുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വേഗതയേറിയ വീഡിയോകള്‍ ഒഴിവാക്കാനും, സാധ്യമാകുന്നിടത്തെല്ലാം മാതാപിതാക്കളോടൊപ്പം സ്‌ക്രീന്‍ ഉപയോഗിക്കാനും ഉപദേശമുണ്ട്. സ്‌ക്രീന്‍ സ്വാപ്പുകള്‍, ഒരുമിച്ച് കഥകള്‍ വായിക്കല്‍, ഭക്ഷണസമയത്ത് ലളിതമായ ഗെയിമുകള്‍ കളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു : ''ഇത് ഇപ്പോഴും പല കാര്യങ്ങളിലും അജ്ഞാതമായ മേഖലയാണ്. മുന്‍കരുതല്‍ സമീപനം സ്വീകരിച്ചിരിക്കുകയാണ്.'' കുട്ടികളുടെ വിഭാഗത്തിനായുള്ള കമ്മീഷണര്‍ ഡാം റേച്ചല്‍ ഡി

More »

നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും
നനീറ്റണില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവാവിന് കോടതി ശിക്ഷ വിധിച്ചു. മുലാഖില്‍ എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാലു വര്‍ഷവും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രണ്ടുവര്‍ഷവും ശിക്ഷ നല്‍കിയെങ്കിലും ആകെ നാലു വര്‍ഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ശേഷം പ്രതിയെ നാടുകടത്തും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് ശിക്ഷ കര്‍ശനമാക്കിയതെന്ന് ജഡ്ജി വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് ഉപദ്രവിച്ചത് കുട്ടിയ്ക്ക് വലിയ മാനസിക ശാരീരിക ആഘാതമുണ്ടാക്കിയെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ അനിശ്ചിത കാലത്തേക്ക് സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും ഇരയായി ബന്ധം പുലര്‍ത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. പ്രതിയുടെ പ്രായം, മുമ്പ് കുറ്റം ചെയ്തിട്ടില്ലെന്നതും കോടതി പരിഗണിച്ചു. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍

More »

യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി, ടെസ്‌കോ പമ്പ് കാലി
ഇറാനിലെ ട്രംപിന്റെ യുദ്ധം നീളുന്നത് കാര്യങ്ങള്‍ തകിടം മറിക്കുന്നു. c വില കുതിച്ചുയരുന്നതിന് പുറമെ , ഹോര്‍മുസിലെ തടസങ്ങളും തുടരുകയാണ്. ഇത് യുകെയില്‍ യുകെയില്‍ വിതരണം പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പ ഷോക്കിനൊപ്പം വിലക്കയറ്റവും ജനത്തെ ശ്വാസംമുട്ടിക്കും. തങ്ങളുടെ ഫോര്‍കോര്‍ട്ടുകളില്‍ പെട്രോള്‍ വിതരണം 'ടൈറ്റാണെന്ന്' ആസ്ദ മേധാവി മുന്നറിയിപ്പ് നല്‍കി. പെട്രോള്‍ വില ലിറ്ററിന് 150 പെന്‍സ് എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയരം താണ്ടുന്നത്. ഈ ഘട്ടത്തില്‍ തങ്ങളുടെ ചില ഫോര്‍കോര്‍ട്ടുകളില്‍ വിതരണ പ്രശ്‌നം നിലനില്‍ക്കുന്നതായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അലന്‍ ലെയ്ടണ്‍ പറഞ്ഞു. വൂസ്റ്ററില്‍ സ്ഥിതി ചെയ്യുന്ന ടെസ്‌കോ സൂപ്പര്‍‌സ്റ്റോറിലെ പെട്രോള്‍ പമ്പില്‍

More »

യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം
ഇറാനെതിരായ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അപ്രതീക്ഷിത ലാഭം നേടുന്ന കമ്പനികളില്‍ നികുതി വര്‍ധിപ്പിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വിവിധ ചാരിറ്റികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള ഒരു കൂട്ടായ്മയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക ആഘാതങ്ങളും മൂലം ബാങ്കുകള്‍, എനര്‍ജി കമ്പനികള്‍, പ്രതിരോധ മേഖല, കൃഷി വ്യാപാര സ്ഥാപനങ്ങള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് വലിയ ലാഭം ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തര സഹായത്തിനായി ഈ നികുതി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും റീവ്‌സിനും അയച്ച തുറന്ന കത്തില്‍, ഈ അധിക നികുതി വഴി ലഭിക്കുന്ന വരുമാനം സാധാരണ ജനങ്ങള്‍ക്ക് ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉപയോഗിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ

More »

ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി
ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ തള്ളി ഈസ്റ്ററിനുശേഷം ആറ് ദിവസം തുടര്‍ച്ചയായി പണിമുടക്ക് നടത്താനുള്ള പ്രഖ്യാപനം നടത്തിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി. ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ള ഓഫര്‍ വേണമെങ്കില്‍ സ്വീകരിക്കാന്‍ സമയപരിധി പ്രഖ്യാപിച്ചാണ് വെസ് സ്ട്രീറ്റിംഗിന്റെ വെല്ലുവിളി. ഈ പരിധി കഴിഞ്ഞാല്‍ ഇത് കൂടി കിട്ടില്ലെന്നാണ് സ്ട്രീറ്റിംഗിന്റെ മുന്നറിയിപ്പ്. നിലവില്‍ ഓഫര്‍ ചെയ്തതില്‍ കൂടുതല്‍ മികച്ചതൊന്നും ഭാവിയില്‍ ലഭിക്കാന്‍ ഇടയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് പുനഃപ്പരിശോധനയ്ക്കുള്ള സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 7 മുതല്‍ ആറ് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നത്. 26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ്

More »

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി
വായ്പ തട്ടിപ്പ് നടത്തി യുകെയിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി. ഇതോടെ നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഏജന്‍സി നീക്കങ്ങള്‍ വേഗത്തിലാക്കാം. താന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയാകും എന്നായിരുന്നു നീരവിന്റെ വാദം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിനൊന്നായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി രാജ്യം വിട്ട് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. പിഎന്‍ബി അഴിമതി പുറത്തുവരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്. തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്. നീരവ്

More »

പിആറിന് 10വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സമ്മര്‍ദ്ദം മൂലം തങ്ങളുടെ പ്രഖ്യാപനങ്ങളില്‍ നിന്ന് പിന്നോട്ട് പോകേണ്ട അവസ്ഥയിലാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍. ഇപ്പോഴിതാ പി ആര്‍ ലഭിക്കാനായി കാത്തിരിക്കേണ്ട കാലാവധി ഇരട്ടിയാക്കിയ നടപടിയാണ് പിന്‍വലിക്കേണ്ടിവരുന്നത്. ഹോം സെക്രട്ടറിയായ ഷബാന മഹമൂദ് അവതരിപ്പിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗം ശക്തമായി രംഗത്തെത്തി. ഈ വിമത നീക്കത്തിന് മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നര്‍ നേതൃത്വം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'ഇത്തരമൊരു നയം ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ല' എന്ന നിലപാടിലാണ് അവര്‍. നിലവില്‍ പിആര്‍ ലഭിക്കാന്‍ 5 വര്‍ഷം താമസിച്ചിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ പദ്ധതിപ്രകാരം ഈ കാലയളവ് 10 വര്‍ഷമായി വര്‍ദ്ധിപ്പിക്കുമായിരുന്നു. മാത്രമല്ല അഭയാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20

More »

ഈസ്റ്ററിന് ശേഷം ആറ് ദിവസത്തെ പണിമുടക്കുമായി ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍; 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍
എന്‍എച്ച്എസിനും, ഗവണ്‍മെന്റിനും ഇരുട്ടടി സമ്മാനിച്ചു ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ആറ് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വെച്ച അന്തിമ ഓഫര്‍ തള്ളിയതോടെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നീക്കം. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സുദീര്‍ഘമായ പണിമുടക്കാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 7, ചൊവ്വാഴ്ച രാവിലെ 7 മുതല്‍ ഏപ്രില്‍ 13, തിങ്കളാഴ്ച 6.59 വരെയാണ് പണിമുടക്കുന്നത്. സമ്പൂര്‍ണ്ണ പേ റിസ്റ്റൊറേഷന്‍ ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സമരം തുടരുന്നത്. എന്നാല്‍ പണിമുടക്ക് 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാണ് വരുത്തിവെയ്ക്കുകയെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. അപ്പോയിന്റ്‌മെന്റ് റദ്ദാക്കലിനും, രോഗികളെ ടെസ്റ്റിനും, ചികിത്സയ്ക്കും, സര്‍ജറിക്കും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions