യു.കെ.വാര്‍ത്തകള്‍

കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കാതെ എല്ലാ വിദേശ ക്രിമിനലുകളെയും പുറത്താക്കാന്‍ ഹോം സെക്രട്ടറി
കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിക്കാതെ എല്ലാ വിദേശ കുറ്റവാളികളെയും ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് സ്വന്തം നാടുകളിലേക്ക് നാടുകടത്താനുള്ള പുതിയ പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ച വിദേശ കുറ്റവാളികളെ മാത്രമാണ് നാടുകടത്തുന്നതിനായി പരിഗണിക്കാറുഉള്ളത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വിദേശ കുറ്റവാളികളെയും നാടുകടത്തലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമം വിപുലീകരിക്കാനാണ് ഹോം സെക്രട്ടറി ശ്രമിക്കുന്നത്. ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലും ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കുറ്റവാളിയേയോ അയാളുടെ കുടുംബത്തിലെ ഒരു അംഗത്തെയോ നാടുകടത്തല്‍ വഴിയുണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതം അമിതമായി ബാധിക്കാത്ത സാഹചര്യത്തില്‍, അവരെ നാടുകടത്താന്‍ കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഗൗരവം ഏറുതോറും കുറ്റവാളിയെ

More »

ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ മുതല്‍ 3.5 ശതമാനവും 2027 സെപ്റ്റംബര്‍ മുതല്‍ 3 ശതമാനവും ശമ്പളം വര്‍ധിക്കും. ശമ്പളവര്‍ധന നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് 1.8 ബില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ധനയുടെ ആദ്യ ഒരു ശതമാനത്തിന്റെ ചെലവ് സ്‌കൂളുകള്‍ നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുമൂലം സ്‌കൂളുകളുടെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്ന ആശങ്ക വിദ്യാഭ്യാസ മേഖലയിലുണ്ട്. അധ്യാപകരുടെ ശമ്പളവര്‍ധനയ്ക്കൊപ്പം അക്കാദമി ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ 1.74 ലക്ഷം പൗണ്ടില്‍ കൂടുതല്‍ വാര്‍ഷിക ശമ്പളമുള്ള പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യണമെങ്കില്‍

More »

ബര്‍മിംഗ്ഹാമിലെ മോസ്കിന് സമീപം വെടിവയ്പ്; 16കാരന് ഗുരുതര പരുക്ക്
ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ ആലം റോക്ക് പ്രദേശത്ത് ഒരു മോസ്കിന് സമീപം നടന്ന വെടിവയ്പില്‍ 16 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 5.30ഓടെ ബോവിയര്‍ റോഡില്‍ വെടിവയ്പ് നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ കൗമാരക്കാരനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്കുകള്‍ ഗുരുതരവും ജീവന് ഭീഷണിയാകാവുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് മോസ്കുമായോ മതപരമായ കാരണങ്ങളുമായോ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടില്ലെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫൊറന്‍സിക് പരിശോധനകളും തെളിവെടുപ്പും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അധിക പൊലീസ് സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിവയ്പ് നേരില്‍ കണ്ടവരോ വാഹന ക്യാമറകളിലോ

More »

എസെക്സില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു
ഇംഗ്ലണ്ടിലെ എസെക്സ് കൗണ്ടിയിലെ ഹൈ ഓംഗറിന് സമീപം വയലിലേക്ക് ചെറുവിമാനം തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. നോര്‍ത്ത് വീല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ചെറു വിമാനമാണ് മില്‍ ലെയിനിന് സമീപമുള്ള വയലില്‍ ചൊവ്വാഴ്ച ഉച്ചയോടെ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 12.30ഓടെ പ്രദേശവാസികളാണ് വിമാനം തകര്‍ന്നുവീണ വിവരം പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വിമാനത്തിലുണ്ടായിരുന്ന ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അപകടസ്ഥലത്ത് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിവരങ്ങളോ

More »

ബേണ്‍ഹാം വരുന്നത് നികുതിഭാരവുമായി? ഇന്‍കം ടാക്‌സ്, ഫ്യൂവല്‍ ഡ്യൂട്ടി ആഘാതത്തിന് സാധ്യത
കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ആന്‍ഡി ബേണ്‍ഹാം നികുതി വര്‍ദ്ധനവുകളും ആയാവും എത്തുക എന്ന് മുന്നറിയിപ്പ്. ജീവിതകാലത്തെ ഏറ്റവും വലിയ മാറ്റം സമ്മാനിക്കുമെന്ന ബേണ്‍ഹാമിന്റെ പ്രഖ്യാപനം ഒരു മുന്നറിയിപ്പായി കാണാനാണ് സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ഖജനാവ് നേരിടുന്ന 5 മില്ല്യണ്‍ പൗണ്ട് കമ്മി പരിഹരിക്കാന്‍ എളുപ്പവഴിയായി കണ്ടെത്തുക നികുതി വര്‍ദ്ധനവുകളെയാകും. ധനികരെയും, ഉയര്‍ന്ന വരുമാനക്കാരെയുമാണ് നികുതിയില്‍ മുക്കുകയെങ്കിലും ഇന്‍കം ടാക്‌സ് വര്‍ദ്ധനവ് കൂടി ഉള്‍പ്പെടുത്താന്‍ ബേണ്‍ഹാം തയ്യാറാകുമെന്നാണ് കരുതുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായി ഇന്‍കം ടാക്‌സില്‍ 50% റേറ്റ് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. നിലവിലെ 45% ഇന്‍കം ടാക്‌സ് റേറ്റിന് പകരമാണ് ഇത്. ഇതിന് പുറമെ ഫ്യൂവല്‍

More »

യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടര്‍ പരസ്യങ്ങള്‍ വിവാദത്തില്‍; തിരുത്തല്‍
യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളിലും നടപ്പാതകളിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കെ, അവയെ യാത്രാവശ്യങ്ങള്‍ക്ക് അനുയോജ്യമെന്ന രീതിയില്‍ വിപണനം ചെയ്തതായി റിപ്പോര്‍ട്ട്. ആമസോണ്‍, ആര്‍ഗോസ്, കറീസ് ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. യുകെയില്‍ നിലവില്‍ സര്‍ക്കാര്‍ അംഗീകൃത വാടക ഇ-സ്‌കൂട്ടറുകള്‍ക്ക് മാത്രമാണ് പൊതുനിരത്തുകളിലും സൈക്കിള്‍ പാതകളിലും സഞ്ചരിക്കാന്‍ അനുമതിയുള്ളത്. സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ ഭൂവുടമയുടെ അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ചില പരസ്യങ്ങളില്‍ ഇവ നഗരയാത്രയ്ക്കും കമ്മ്യൂട്ടിങ്ങിനും അനുയോജ്യമാണെന്ന തരത്തിലുള്ള വിവരണങ്ങളാണ് നല്‍കിയിരുന്നതെന്ന് അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം

More »

ജൂണ്‍ മാസം ഭവനവിലകള്‍ താഴ്ന്നു; എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6000 പൗണ്ട് കൂടുതല്‍
യുകെയിലെ ഭവനവിലകള്‍ ജൂണ്‍ മാസത്തില്‍ താഴ്ന്നു. നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയുടെ ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി വീടിന് 540 പൗണ്ട് താഴ്ന്ന് 277,484 പൗണ്ടിലേക്കാണ് എത്തിയത്. എങ്കിലും വാര്‍ഷിക ശരാശരി വില മേയിലെ 1.7 ശതമാനത്തെ അപേക്ഷിച്ച് ജൂണില്‍ 2.2 ശതമാനത്തിലാണ്. ജൂണിലെ വില ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 6000 പൗണ്ട് കൂടുതലാണ്. ബ്രിട്ടന്റെ ഹൗസിംഗ് വിപണി ആക്ടീവല്ലാത്ത മാസങ്ങളിലെ സീസണല്‍ ഇഫക്ട് കൂടി അഡ്ജസ്റ്റ് ചെയ്ത നിലയിലാണെന്നും നേഷന്‍വൈഡ് പറയുന്നു. മോര്‍ട്ട്‌ഗേജ് നിരക്കിലെ വര്‍ദ്ധനവ് മൂലം പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ആത്മവിശ്വാസം കുറയുന്നുണ്ട്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരാനുള്ള സമ്മര്‍ദങ്ങളും, രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. മേയ് മാസത്തില്‍ വീട്

More »

ഗ്ലാസ്ഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ രോഗിക്ക് എബോള ടെസ്റ്റ് നെഗറ്റിവായി
എബോള ബാധിതന്‍ എന്ന സംശയത്തില്‍ ഒരു ആശുപത്രിയെ ലോക്ക്ഡൗണിലേക്ക് നയിച്ച രോഗിയുടെ പുതിയ പരിശോധനാഫലം പുറത്തുവന്നു. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെ ഇയാളെ അക്യൂട്ട് റിസീവിംഗ് യൂണിറ്റില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എബോള വ്യാപനമുള്ള ഒരു രാജ്യം സന്ദര്‍ശിച്ചതിനു ശേഷമാണ് ഇയാള്‍ നഗരത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കയുളവാക്കുന്ന ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ ചികിത്സതേടി എത്തുകയായിരുന്നു ഇയാള്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപനം പൊട്ടിപ്പുറപ്പെട്ടതോടെ ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം കൂടുതല്‍

More »

ഇംഗ്ലീഷ് പ്രാവീണ്യക്കുറവ്; മലയാളി നഴ്സിന് എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ വിലക്ക്
ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യമായ പ്രാവീണ്യമില്ലാത്തത് രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി മലയാളി നഴ്സിന് യുകെയിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്ക്. രോഗിക്ക് അപസ്മാരം ഉണ്ടായത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതടക്കം നിരവധി ഗുരുതര പിഴവുകളാണ് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അനിമോള്‍ എന്ന നഴ്സ് 2021 ഓഗസ്റ്റ് മുതല്‍ 2022 മെയ് വരെ ചെംസ്ഫോര്‍ഡിനടുത്തുള്ള ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ സൂപ്പര്‍ന്യൂമററി നഴ്സായി ജോലി ചെയ്തിരുന്നു. അതിന് ശേഷം അവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആന്‍ഡ് സൗത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അറിയിച്ചു. 2022 ഫെബ്രുവരിയില്‍ ഒരു രോഗിയെ വൃത്തിയാക്കുന്നതിനിടെ രോഗിക്ക് അപസ്മാര ആക്രമണം ഉണ്ടായെങ്കിലും അത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions