യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
ഫെബ്രുവരിയില്‍ യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇറാനെതിരെ ഇസ്രയേലും, അമേരിക്കയും യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് ഈ വര്‍ധനവെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി അതിലും മോശമായിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുപോകുമെന്ന ആശങ്ക വളരുകയാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുകയും, യുകെയില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മങ്ങുകയും ചെയ്യും. രാജ്യത്തെ കുടുംബങ്ങളെ സംബന്ധിച്ച് ബജറ്റിന് തീപിടിക്കുന്ന സ്ഥിതിയാണ്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് സ്ഥിതി ഒട്ടും ആശ്വാസം നല്‍കുന്നില്ല. ഫെബ്രുവരി 22 വരെ നാല് ആഴ്ചകളില്‍ ഗ്രോസറി പ്രൈസ് ഇന്‍ഫ്‌ളേഷന്‍ 4.3 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ജനുവരിയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടാല്‍ ഓയില്‍, ഗ്യാസ് വിതരണത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍

More »

യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും മധ്യപൂര്‍വേഷ്യന്‍ പ്രതിസന്ധി മൂലം യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത ആഘാതം ഉണ്ടാകും എന്ന ആശങ്കയില്‍ ചാന്‍സലര്‍. യുദ്ധം മൂലം എണ്ണ വില ഉരുകയാണ്. യുകെയില്‍ സാമ്പത്തിക പ്രതിസന്ധി ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. ഇതിനുപുറമേ ട്രംപിനോട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിച്ചില്ലെങ്കില്‍ താരിഫ് പ്രതിസന്ധിയുമുണ്ടാകും. നിലവില്‍ ഒരു വ്യാപാര പ്രതിസന്ധി താങ്ങാന്‍ ബ്രിട്ടനാകില്ല. നികുതി വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഒരുക്കാനുള്ള റേച്ചല്‍ റീവ്‌സിന്റെ ശ്രമത്തിന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എങ്കില്‍ പോലും കടുത്ത നിലപാടുകളാണ് ബജറ്റില്‍ കൊണ്ടുവന്നത്. ഇപ്പോഴിതാ പണപ്പെരുപ്പം കൂടുന്നതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതുമെല്ലാം തിരിച്ചടിയാണ്

More »

ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
ബര്‍മിംഗ്ഹാം : ബ്രിഡ്ജ് റോഡ് പ്രദേശത്ത് പ്രൈമറി സ്കൂളിന് സമീപം നടന്ന കത്തി ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു . കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരത്തെ തുടര്‍ന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസും ആയുധധാരികളായ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അടിയന്തിര സേവനസംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു . ഇരുപത് വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 32 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് പറഞ്ഞു . സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായും പൊലീസ്

More »

ഗര്‍ഭിണിയായിരിക്കെ വര്‍ക്ക് ഫ്രം ഹോം ചെയ്തതിന് പിരിച്ചുവിട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം
ഗര്‍ഭിണിയായിരുന്ന വേളയിലെ അസ്വസ്ഥകള്‍ മൂലം വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിച്ചതിന് പിരിച്ചു വിടപ്പെട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം. വീഡിയോ എഡിറ്ററെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ കൈല ഫാര്‍മര്‍ എന്ന യുവതി നല്‍കിയ കേസില്‍ 70,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ ആണ് ഉത്തരവിട്ടത്. ഒരു വീഡിയോ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൈല ഫാര്‍മര്‍, താന്‍ ഗര്‍ഭിണിയാണെന്നും, അതിന്റെ ഭാഗമായി കൂടെക്കൂടെ ഛര്‍ദ്ദിയും ഓക്കാനവുമൊക്കെ ഉണ്ടാകുന്നതിനാല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും കമ്പനിയെ അറിയിച്ചിരുന്നു. മാത്രമല്ല, ഇത് സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കമ്പനിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നേരത്തേ തന്നെ, മറ്റേണിറ്റി ലീവ് എന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് വാദിച്ചിരുന്ന കമ്പനി മാനേജര്‍ ഹാരി പില്‍ ഈ അവസരം

More »

നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും യുകെയിലേക്ക് വരുന്നതിന് വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. യുകെയില്‍ നിയമപരമായി പ്രവേശിച്ച ശേഷം ഇവര്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നതാണ് തിരിച്ചടിയായത്. സ്റ്റുഡന്റ്, വര്‍ക്കര്‍ വിസ എന്നിവയിലൂടെ യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ പിന്നീട് അഭയാര്‍ത്ഥി പദവി അവകാശപ്പെടുന്നതായി ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ പലരും നികുതിദായകന്റെ ചെലവില്‍ അഭയാര്‍ത്ഥി ഹോട്ടലുകളില്‍ താമസം നേടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, സുഡാന്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റുഡന്റ് ആപ്ലിക്കേഷനുകള്‍ക്ക് അടിയന്തര വിലക്ക് പ്രഖ്യാപിച്ചത്. 'നമ്മുടെ ദയവിനെ

More »

എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
എഡിന്‍ബറോ നഗരത്തില്‍ രണ്ട് കൈകളിലും കത്തിയുമായി അക്രമം നടത്തിയ ആളെ പോലീസ് കീഴടക്കി. ഏഴ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടിയത്. ഇയാളുടെ കുത്തേറ്റ രണ്ടുപേരെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃത്യത്തിന് ശേഷം പടിഞ്ഞാറന്‍ എഡിന്‍ബര്‍ഗിലെ കാല്‍ഡറിനുള്ള ഒരു അപ്പാര്‍ട്ട്‌മെന്റന്റെ പതിനൊന്നാം നിലയിലേക്ക് ഓടികയറിയ അക്രമി അവിടെ നിന്നുമായിരുന്നു പോലീസിനെ വെല്ലുവിളിച്ചത്. പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനു മുന്‍പായി ഇയാള്‍ ഒരു സ്‌കൂളിലേക്കും ഒരു നഴ്‌സറിയിലേക്കും കടക്കാന്‍ ശ്രമിച്ചതായും പ്രദേശവാസികള്‍ പറയുന്നു. ശരീരം മുഴുവന്‍ ചോരയുമായാണ് അയാള്‍ എത്തിയതെന്നും അവര്‍ പറയുന്നു. ഒന്നിലധികം പേരെ കുത്തിയ ഇയാള്‍ പ്രദേശത്തെ ഒരു കടയിലും കയറി ആക്രമണം നടത്തി. തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ഇയാള്‍ ഇരുകൈകളിലും ഓരോ കത്തിയുമായി എഡിന്‍ബര്‍ഗിലെ തെരുവുകളിലൂടെ നടക്കുന്ന ദൃശ്യം

More »

അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
അടിയന്തര ചികിത്സയ്ക്കായി എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തുന്നവര്‍ കിടക്കയ്ക്കായി കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകള്‍. 24 മണിക്കൂര്‍ വരെയാണ് കാത്തിരിപ്പു നീണ്ടത്. 2025 ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദ്ദേശിച്ച ശേഷം കിടയ്ക്കയ്ക്കായി ആശുപത്രി വരാന്തയില്‍ 24 മണിക്കൂറിലേറെ കാത്തിരുന്നത് 52000 രോഗികളാണെന്നാണ്‌ കണക്ക്. ഇതില്‍ തന്നെ 6893 പേര്‍ക്ക് കിടക്ക തരപ്പെട്ടത് 48 മണിക്കൂറിന് ശേഷവും. അവശതകളും വേദനയുമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ ട്രോളിയിലും കസേരയിലും നിലത്തുമായി അരലക്ഷം പേര്‍ കാത്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് വ്യക്തമാക്കി. പോയകാലത്തെ തിരക്കേറിയ തണുപ്പുകാലമാണ് എന്‍എച്ച് എസ് നേരിടുന്നതെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള

More »

ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
ഇറാന്‍ യുദ്ധം ശക്തമാക്കിയതോടെ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാതകള്‍ പല ഇടങ്ങളിലും അടച്ചിട്ടിരിക്കുന്നതിനാല്‍ പതിനായിരക്കണക്കിന് പേരെ സുരക്ഷിതമായി മടക്കിയെത്തിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍. എല്ലാ സാധ്യതകളും പരിശോധിച്ച് ആളുകളെ സുരക്ഷിതരായി ബ്രിട്ടനിലേക്ക് എത്തിക്കുമെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ അറിയിച്ചു. ആവശ്യമായിടത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും, എത്രയും വേഗത്തില്‍ പൗരന്മാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഗള്‍ഫ്

More »

ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
ഇറാന്റെ മിസൈല്‍ ശേഖരണ കേന്ദ്രങ്ങള്‍ക്കും ലോഞ്ചറുകള്‍ക്കും എതിരായ പ്രതിരോധ ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. മേഖലയിലാകെ ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ് ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളില്‍ പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യോക്രമണങ്ങള്‍ ബ്രിട്ടീഷ് പൗരന്മാര്‍ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും പതിച്ചതായും ഇതു ബ്രിട്ടീഷ് പൗരന്മാരെ വലിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions