യു.കെ.വാര്‍ത്തകള്‍

എച്ച്എംആര്‍സി നിയമ മാറ്റം പ്രാബല്യത്തില്‍; 3 ലക്ഷം പേര്‍ക്ക് ടാക്‌സ് അലവന്‍സ് നഷ്ടമാകും
ലണ്ടന്‍ : ഏപ്രില്‍ ആറു മുതല്‍ ബ്രിട്ടനിലെ ഏകദേശം മൂന്നു ലക്ഷത്തോളം വരുന്ന, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് അവരുടെ വാര്‍ഷിക ഹോം വര്‍ക്കിംഗ് അലവന്‍സ് ഇല്ലാതെയാവും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള ഈ ആനുകൂല്യം ഇല്ലാതെയാക്കുക വഴി 2026 ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷക്കാലത്തില്‍ 115 മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് എച്ച് എം ആര്‍ സി കണക്കാക്കുന്നതെന്ന് അക്കൗണ്ടന്‍സി, ബിസിനസ് അഡൈ്വസറി സ്ഥാപനമായ അസെറ്റ്‌സ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന, തൊഴിലുടമകള്‍ തിരിച്ചു നല്‍കാത്ത ചെലവുകള്‍ക്ക് മീതെ ലഭിച്ചിരുന്ന നികുതി ഇളവ് ഇല്ലാതെയാകുന്നതോടെ പലര്‍ക്കും അത് ഒരു ഇരുട്ടടിയായി മാറും. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹീറ്റിംഗ്, ഇലക്ട്രിസിറ്റി, ബിസിനസ് ഫോണ്‍ കോളുകള്‍ എന്നിവയിലെ അധിക ചെലവുകള്‍ക്ക് ഒരു ആശ്വാസമായിരുന്നു

More »

സഫോക്കില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ അറസ്റ്റില്‍
ഇരുപതുകളില്‍ പ്രായം ഉള്ള ഒരു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കടലോരത്തെ ഒരു ഇടവഴിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അതിരാവിലെ സഫോക്കിലെ ലോവ്‌സ്റ്റോഫിലാണ് സംഭവം നടന്നത്. പാത്രിരാത്രി കഴിഞ്ഞ ഉടനെയാണ് സംഭവങ്ങള്‍ അരങ്ങേറിയ തെന്ന് സഫോക്ക് പോലീസ് പറയുന്നത്. ഒരേ ടാക്‌സിയില്‍ വന്നിറങ്ങിയ ഇരയും പ്രതിയും ആര്‍നോള്‍ഡ് സ്ട്രീറ്റിനടുത്തുള്ള ഒരു ഇടവഴിയിലെക്ക് പോവുകയായിരുന്നു. അവിടെ വെച്ചായിരുന്നു ബലാത്സംഗം നടന്നത്. സംഭവത്തിനു ശേഷം പ്രതി ലണ്ടന്‍ റോഡ് നോര്‍ത്ത്, ഗോര്‍ഡോണ്‍ റോഡ് വഴി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു 18കാരനെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ യാര്‍മത്ത് പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവ സ്ഥലത്ത് ഫൊറെന്‍സിക്

More »

കനത്ത ദുരിതം വിതച്ച് 'ഡേവ്' കൊടുങ്കാറ്റ്: വ്യാപക നാശനഷ്ടം, ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടില്‍
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ ആഞ്ഞടിച്ച 'ഡേവ്' കൊടുങ്കാറ്റ് വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചു. മണിക്കൂറില്‍ 93 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശിയതോടെ വൈദ്യുതി ലൈനുകള്‍ തകരുകയും ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടിലാകുകയും ചെയ്തു. വെയില്‍സിലെ ഗ്ലിനീത്, അബെര്‍ഗവെന്നി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച പ്രദേശങ്ങള്‍. സ്കോട്ട് ലന്‍ഡിലും നോര്‍ത്ത് അയര്‍ലന്‍ഡിലും ട്രെയിന്‍, ഫെറി സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട് . അയര്‍ലന്‍ഡിലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ 17 വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചില പ്രധാന പാലങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും യാത്രാ സംവിധാനത്തെ ബാധിച്ചു. വലിയ മരം വീടിന് മുകളിലേക്ക് വീണതോടെ സ്റ്റാഫോര്‍ഡ്ഷെയറിലെ ക്നിവറില്‍ രണ്ട് കുടുംബങ്ങള്‍ ഭവനരഹിതരായി. മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും

More »

ലണ്ടനില്‍ കയാക്കിങ്ങിനിടെ മലയാളി യുവതി പുഴയില്‍ മുങ്ങിമരിച്ചു
ലണ്ടനില്‍ യൂണിവേഴ്സിറ്റി പഠനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യം. പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്യുന്ന കീര്‍ത്തി രാജഗോപാലിന് ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ലണ്ടനില്‍ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് കുടുംബത്തിന് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോലീസ് നല്‍കിയ സൂചന അനുസരിച്ചു യുവതിയെ അവസാനമായി കാണാനായത് ഇ 14 എന്ന പോസ്റ്റ് കോഡ് ഏരിയയില്‍ ആണെന്നാണ് വ്യക്തമാകുന്നത്. കയാക്കിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയില്‍ വീണെന്നാണു വിവരം. തെംസ് നദിക്കരയോട് ചേര്‍ന്ന ലണ്ടന്റെ ഹൃദയ ഭാഗങ്ങളില്‍ ഒന്നാണ് ഈ സ്ഥലം. തെംസ് നദിയിലെ വോള്‍വിച്ച് ഭാഗത്തും നിന്നുമാണ് ബെക്സ്ലി സ്റ്റേഷന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്തിയത് എന്നാണ് അറിയാനാകുന്നത്. നിലവില്‍ മൃതദേഹം ഗ്രീന്‍വിച്ച് പബ്ലിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുന്‍ സൈനിക

More »

ഡോക്ടര്‍മാരുടെ സമരം: 1,000 പരിശീലന നിയമനങ്ങള്‍ പിന്‍വലിച്ചു സര്‍ക്കാര്‍ തിരിച്ചടി
ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിക്കാനിരിക്കെ പ്രതികാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് തുടങ്ങി. ഇതിന്റെ ഭാഗമായി 1,000 പുതിയ പരിശീലന നിയമനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ പദ്ധതി പിന്‍വലിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സമരം പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സമരം പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ സമയപരിധി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നല്‍കിയിരുന്നെങ്കിലും ഫലപ്രദമായില്ല. വേതനവര്‍ധനയും സ്റ്റാഫ് ക്ഷാമവും സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അടുത്ത ആഴ്ച ആറുദിവസത്തെ സമരം നടത്തുമെന്ന് യൂണിയന്‍ വ്യക്തമാക്കി . യുവ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ പരിശീലന അവസരങ്ങള്‍ നല്‍കുകയും എന്‍എച്ച്എസിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം എന്ന് ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് അറിയിച്ചു. ഈ മാസം തന്നെ

More »

ശരീരം തളര്‍ന്ന് പോകാന്‍ ഇടയാക്കുന്ന പോളിയോ യുകെയില്‍ പടരാന്‍ സാധ്യത
ശരീരം തളര്‍ന്ന് പോകാന്‍ ഇടയാക്കുന്ന പോളിയോ വൈറസ് പടരാനുള്ള സാധ്യത നേരിട്ട് യുകെ. ഒരു തലമുറയ്ക്കിടെ കാണാത്ത തോതില്‍ ഈ പോളിയോ വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളാണ് ഉയരുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2003-ല്‍ പോളിയോ മുക്തമായി പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടന്‍. 1984-ലാണ് ഒടുവിലായി കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2022-ല്‍ നാല് ദശകങ്ങള്‍ക്ക് ശേഷം വൈറസ് കണ്ടെത്തി. ലണ്ടനിലെ സ്വീവേജ് വെള്ളത്തിലാണ് നൂറിലേറെ തവണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതുവരെ ഒരു വ്യക്തിക്കും കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വൈറസ് ലണ്ടനില്‍ കണ്ണില്‍ പെടാതെ കൈമാറുന്നുവെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. മലിന ജലത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതിന് കാരണം. ഈ റിപ്പോര്‍ട്ടുകള്‍ കാര്യമാക്കാതെ പോകുന്നത് പോളിയോ തിരിച്ചുവരാന്‍ ഇടയാക്കുമെന്ന ആശങ്കയാണുള്ളത്. പോളിയോ മുക്ത രാജ്യമെന്നത് കൊണ്ട്

More »

ഇറാന്‍ യുദ്ധം ഇനിയും ആഴ്ചകള്‍ നീളുമെന്ന പ്രവചനം; പെട്രോള്‍ വില 2 വര്‍ഷത്തെ ഉയര്‍ച്ചയില്‍
അമേരിക്കയും, ഇസ്രയേലും ഇറാനില്‍ നടത്തുന്ന യുദ്ധത്തിന്റെ പ്രത്യാഘാതം ഇത്തവണത്തെ ഈസ്റ്റര്‍ യാത്രകളിലും ആഘോഷത്തിലും പ്രതിഫലിക്കും. ഇറാന്‍ യുദ്ധം ഇനിയും ആഴ്ചകള്‍ നീളുമെന്ന പ്രവചനം ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ് . എണ്ണയുടെ ആഗോള വില ഇപ്പോള്‍ ഒന്‍പത് ശതമാനം ഉയര്‍ന്ന് 109 ഡോളറിലാണ്. ഈ വിലവര്‍ദ്ധന യുകെയിലെ പമ്പുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ബാങ്ക് ഹോളിഡേ യാത്രകള്‍ക്ക് ഇറങ്ങുന്ന കുടുംബങ്ങളാണ് കഷ്ടപ്പെടുന്നത്. ഈസ്റ്റര്‍ വീക്കെന്‍ഡ് യാത്രകള്‍ക്കായി ഇന്ധനം നിറയ്ക്കുമ്പോള്‍ കണ്ണ് നിറയ്ക്കുന്ന ഇന്ധനവിലയാണ് നേരിടേണ്ടി വരുന്നതെന്ന് ആര്‍എസി പോളിസി ഹെഡ് സിമോണ്‍ വില്ല്യംസ് പറഞ്ഞു. യുഎസ്-ഇസ്രയേല്‍ സംയുക്തമായി നടത്തുന്ന ഇറാന്‍ യുദ്ധത്തോടെ ഡീസല്‍ വിലകള്‍ 30 ശതമാനമാണ് ഉയര്‍ന്നത്. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില. ഗ്യാസ് വില കൂടി ഉയരുന്നത് ബ്രിട്ടനിലെ കുടുംബ ബജറ്റിന്റെ താളം

More »

ഈസ്റ്റര്‍ വീക്കെന്‍ഡില്‍ 90 മൈല്‍ വേഗത്തില്‍ ഡേവ് കൊടുങ്കാറ്റ്, ഒപ്പം മഞ്ഞും; മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ്
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ ഡേവ് കൊടുങ്കാറ്റ്. 90 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെയും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ക്കായി ജീവനുഭീഷണിയുള്ള ഗുരുതരമായ മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, നോര്‍ത്ത് വെയില്‍സിലും മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ നിലവിലുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച 2 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയും മുന്നറിയിപ്പുണ്ട്. അവശിഷ്ടങ്ങള്‍ പറന്നെത്തുന്നത് മൂലം ജീവന് അപകടം സംഭവിക്കാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ ഡേവ് കൊടുങ്കാറ്റ് രാജ്യത്ത് വ്യാപകമായ യാത്രാ തടസ്സങ്ങളും സൃഷ്ടിക്കും. 50-60 മൈല്‍ വേഗത്തിലുള്ള കാറ്റ് ചില ഭാഗങ്ങളില്‍

More »

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ നാശനഷ്ടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും കാരണമാകുന്ന വിധത്തില്‍ അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. റോഡ്, റെയില്‍, ഫെറി ഗതാഗതങ്ങള്‍ സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്കന്‍ വെയില്‍സ്, ലിവര്‍പൂള്‍ മുതല്‍ ന്യൂകാസില്‍ വരെയുള്ള വടക്കന്‍ ഇംഗ്ലണ്ടിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തടസ്സപ്പെടും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈസ്റ്റര്‍ തലേന്ന് ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച്ച ഉച്ചവരെയാണ് കാറ്റ് ആഞ്ഞടിക്കുക. മണിക്കൂറില്‍ 90 മൈല്‍ വേഗതയില്‍ വരെ പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ കാറ്റ് ആഞ്ഞടിക്കുമ്പോള്‍, കൂടുതല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശും. വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ ഇടയുണ്ട്. അതുപോലെ ചിലയിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കവറേജിനെയും ഇത് ബാധിച്ചേക്കാം. തുറസ്സായ റോഡുകളിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions