Don't Miss

രേഷ്മയുടെ പരാതിയില്‍ ഡോ രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തു

ബിഗ് ബോസ് ഷോയ്ക്കിടെയുണ്ടായ സംഭവത്തിന്റെ പേരില്‍ മോഡല്‍ രേഷ്മ രാജന്റെ പരാതിയില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന ഡോ രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ടാസ്‌കിനിടെ തന്നെ ആക്രമിച്ചതിന് പിന്നാലെ രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രേഷ്മ പരാതി നല്‍കിയിരുന്നത്. നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്.
ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതും സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് കുമാര്‍ ആക്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ പരാതിയില്‍ പറയുന്നു. ഷോയുടെ ഭാഗമായി നടന്ന ഒരു ടാസ്‌കിനിടെ രജിത്കുമാര്‍ ശാരീരികമായി ആക്രമിച്ചു. കണ്ണുകളില്‍ മുളക് തേച്ചത് കരുതിക്കൂട്ടി, ഷോയില്‍ നിന്ന് പുറത്തായ ശേഷവും പല വേദികളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കണ്ണിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, സംഭവത്തോടെ കോര്‍ണിയയില്‍ മുറിവുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്തു. രജിത് കുമാറിന്റെ ഫാന്‍സില്‍ നിന്നും മോശമായ ആക്രമണങ്ങളുണ്ടായെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ താന്‍ പോലും അറിയാത്ത സംഭവങ്ങളുടെ പേരിലാണ് തന്നെ കരുവാക്കുന്നതെന്നു രജിത് കുമാര്‍ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ ബിഗ്‌ബോസ് ഹൗസില്‍ വച്ച് മറ്റൊരു മത്സരാര്‍ഥിയായ രേഷ്മ രാജന്റെ കണ്ണില്‍ ഒരു ടാസ്കിനിടെ മുളകു തേച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ രജിത് കുമാറിനെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. രേഷ്മയോട് മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ രജിത് പരസ്യമായി മാപ്പു പറയുകയും രേഷ്മ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രജിത് പുറത്തുപോകണം എന്ന ആവശ്യം രേഷ്മ ഉന്നയിച്ചു.
എന്നാല്‍ രജിത്തിന്റെ പുറത്താകലോടെ രജിത് ആര്‍മി എന്നറിയപ്പെടുന്ന രജിത് ഫാന്‍സ് രേഷ്മയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. തൊട്ടടുത്ത ആഴ്ച തന്നെ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായി. എന്നാല്‍ രജിത് ഫാന്‍സിന്റെ സൈബര്‍ ആക്രണണം തുടര്‍ന്നു.

ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനാണ് ബിഗ്‌ബോസിലെത്തിയതെന്നും രേഷ്മ പറയുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ '
രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’ എന്നിങ്ങനെ കുപ്രസിദ്ധിയാണെന്ന് രേഷ്മ പറയുന്നു.

വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാല്‍ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് 'അയ്യോ പാവം' ഇമേജ് നല്‍കി അയാളുടെ ഫാന്‍സ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്നും രേഷ്മ പറയുന്നു.

ബിഗ് ബോസില്‍ പങ്കെടുത്താല്‍ കൂടുതല്‍ ആളുകള്‍ അറിയുമെന്നും അവസരങ്ങള്‍ ലഭിക്കുമെന്നും കരുതിയാണ് ബിഗ്‌ബോസില്‍ പങ്കെടുത്തതെന്നും ഇപ്പോള്‍ അന്യഭാഷയില്‍ നിന്ന് മോഡലിങ്ങിനും മറ്റുമായി വിളികള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ നിന്ന് ഒരു അവസരവും വരുന്നില്ലെന്നും കാരണം ബിഗ്‌ബോസില്‍ പങ്കെടുത്തതാണെന്നും താരം പറയുന്നു.

ഷോയില്‍ വച്ച് തന്റെ കണ്ണിലല്ല കവിളിലാണ് മുളകു തേച്ചതെന്ന് രജിത് ഫാന്‍സ് പ്രചരിപ്പിക്കുന്നുണ്ട്. പിന്നെ സോഷ്യല്‍മീഡിയയിലൂടെയുള്ള തെറിപ്പാട്ടുകളും കുറവല്ല. ആസിഡ് ആക്രമണ ഭീഷണിയും കൂടിയായപ്പോള്‍ ദുബായിലേക്ക് മാറുകയായിരുന്നുവെന്നും രേഷ്മ പറഞ്ഞു.

അപ്പോണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നീട് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ എല്ലാം പൂര്‍ത്തീകരിച്ചു. വലിയ രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്ന സമയമായതുകൊണ്ട് തല്‍ക്കാലം കേസിനോ പ്രതികരണത്തിനോ പോവണ്ട എന്ന് കരുതി ഇരിക്കുകയായിരുന്നു.

എന്നാല്‍ പിന്നീടും താന്‍ ചെയ്ത പ്രവര്‍ത്തിയെ നിസ്സാരമാക്കി രജിതും ഫാന്‍സും പ്രതികരിക്കുന്നതാണ് കണ്ടത്. പരിപാടി കണ്ട മലയാളികളുടെ എല്ലാം മുന്നില്‍ ഞാന്‍ മോശക്കാരിയുമായി. അതുകൊണ്ട് തന്നെ എനിക്കുണ്ടായ ആക്രമണത്തിനും മാനസിക പീഡനത്തിനും എതിരെ നടപടി എടുക്കണം എന്ന് പൊലീസില്‍ പരാതി നല്‍കുകയാണ്. നടി വ്യക്തമാക്കുന്നു.

'ഷോയില്‍ ഉടനീളം അയാള്‍ എന്നെ പല ഘട്ടങ്ങളിലും പരസ്യമായി അപമാനിക്കുകയും ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പലപ്പോഴും എന്നെ മോശമായി ഷോയുടെ അവതാരകനായ മോഹന്‍ലാലിനോടും എന്റെ സഹ മത്സരാര്‍ത്ഥികളോടും സംസാരിക്കുന്നതും ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ശത്രുതാമനോഭാവത്തോടെയാണ് എന്നെ കണ്ടിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. അതു കൊണ്ട് തന്നെ, എന്നെ ആക്രമിക്കുന്നതിനായി എന്റെ കണ്ണുകളിലേക്ക് മുളക് തേക്കുക എന്നത് രജിത് കുമാര്‍ തെരഞ്ഞെടുത്തത് മനഃപൂര്‍വ്വമായിരുന്നു.
ഈ സംഭവങ്ങളെ തുടര്‍ന്ന് എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇത്രയും എന്നെ ഉപദ്രവിച്ചിട്ടും,’ക്ഷമിച്ച് കളഞ്ഞേക്ക്’ എന്നാണ് പലരും പറയുന്നത്. ‘മുളക് തേച്ചത് ചെറിയ കാര്യമല്ലേ. ഇവളെന്താ അടുക്കളയില്‍ കയറിയിട്ടില്ലേ?’ എന്ന തരം കമന്റുകള്‍. യൂട്യൂബില്‍ എന്റെ വീഡിയോകള്‍ക്ക്താഴെ ‘ഇവള്‍ ഇനിയും നിര്‍ത്തിയിട്ടില്ലേ?’ പോലുള്ള കമന്റുകള്‍ വേറെ. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല’.രേഷ്മ പറയുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions