Don't Miss

കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ ജയിച്ച വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'സംപൂജ്യന്‍'


കോഴിക്കോട്: കാരാട്ട് ഫൈസല്‍ മത്സരിച്ച് വിജയിച്ച കൊടുവള്ളിയിലെ വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു കാരാട്ട് ഫൈസല്‍ ഇത്തവണ മത്സരിച്ചത്. ഇടത് സ്വതന്ത്രനായാണ് ആദ്യം മത്സരരംഗത്ത് വന്നതെങ്കിലും സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ എല്‍ഡിഎഫ് പിന്തുണ പിന്‍വലിക്കുകയായിരുന്നു.

പിന്നീട് ഇടത് സ്ഥാനാര്‍ഥിയായി ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ പ്രഖ്യാപിച്ചു. 568 വോട്ടുകള്‍ നേടി ഫൈസല്‍ വിജയിച്ചപ്പോള്‍ ജനവിധി തേടിയ അബ്ദുല്‍ റഷീദിന് ഒരുവോട്ടു പോലും സ്വന്തമാക്കാനായില്ല. ഇടതിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ അബ്ദുള്‍ റഷീദിന് വേണ്ടി കാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളൊന്നും ഇക്കുറി നടന്നിരുന്നില്ല.

495 വോട്ടുകള്‍ നേടിയ മുസ്ലിം ലീഗിന്റെ കെ കെ എ കാദറാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. ചൂണ്ടപ്പുറം വാര്‍ഡില്‍ എന്‍ഡിഎയ്ക്കുവേണ്ടി പോരാട്ടത്തിന് ഇറങ്ങിയ പി ടി സദാശിവന്‍ 50 വോട്ടുകള്‍ നേടി. കാരാട്ട് ഫൈസലിന്റെ അപരനായ കെ ഫൈസലിന് ഏഴു വോട്ടുകള്‍ കിട്ടി. നഗരസഭയില്‍ 13 സീറ്റുകള്‍ യുഡിഎഫ് നേടി. 15 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് നാല് വാര്‍ഡുകളില്‍ ജയിച്ചപ്പോള്‍ നാലിടത്ത് മുന്നിലാണ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions