Don't Miss

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പുതിയ തരംഗം

ബെയ്ജിംഗ്: കോവിഡ് ഭീതിയൊഴിഞ്ഞു ജനജീവിതം സാധാരണ നിലയിലേയ്ക്ക് വരുന്നതിനിടെ ആശങ്കയായി പുതിയ തരംഗം. മുമ്പുള്ളതിലും വ്യാപകമായ രീതിയിലാണ് രോഗം പടരുന്നത്. ചൈനയിലാണ് പുതിയ വകഭേദം അതിരൂക്ഷമായി കൂടുന്നത്. ലോകത്തെ കടുത്ത ആശങ്കയിലാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ചൈനയില്‍ കോവിഡ് മൂലം 20 ലക്ഷം പേരെങ്കിലും മരിച്ചേക്കുമെന്ന് വിവിധ ഗവേഷണ ഗ്രൂപ്പുകളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിയുകയാണ്. ഒപ്പം ആശുപത്രികളിലേക്കും രോഗികളുടെ പ്രവാഹമാണ്. കോവിഡ് രോഗികള്‍ അവിടെ ചികിത്സ കിട്ടാതെ വലയുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ തന്നെ ചൈനയില്‍ മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചുമൂടുന്നതിന്‍റെ സ്ഥിരീകരിക്കാത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാപകമായ ജനകീയപ്രതിഷേധത്തെതുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് നടപ്പില്‍വരുത്തിയ കര്‍ശനമായ സീറോ കോവിഡ് നയം ഈയിടെ പിന്‍വലിച്ചതാണ് വിനയായത്. ചൈനയില്‍ 60 ശതമാനം ജനങ്ങള്‍ക്കും കോവിഡ് ബാധിക്കുമെന്ന് യേല്‍ സര്‍വ്വകലാശാല ആരോഗ്യ ഗവേഷകനായ ഷി ചെന്‍ പറയുന്നു.


കോവിഡ് ബാധ അതിവേഗം ചൈനക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയാണെന്ന് പ്രശസ്ത രോഗപര്യവേക്ഷകനും ന്യൂ ഇംഗ്ലണ്ട് കോംപ്ലക്സ് സിസ്റ്റംസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോവിഡ് നിയുക്ത സംഘം മേധാവിയുമായ എറിക് ഫെയ്ഗി ഡിങ് പറയുന്നു.

"അതിവേഗം കോവിഡ് പടര്‍ന്നു പിടിക്കുന്നതിനാല്‍ ചൈനയ്ക്ക് ഒരുങ്ങാന്‍ പോലും നേരം കിട്ടുകയില്ല. ബെയ്ജിംഗില്‍ ഉള്‍പ്പെടെ ലോഡ് കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് നഗരങ്ങളിലും രോഗം അതിവേഗം പടരുകയാണ്. "- രോഗപര്യവേക്ഷകനായ ബെന്‍ കൗളിംഗ് പറയുന്നു.

എറിക് ഫെയ്ഗി ഡിങ് പുറത്തുവിട്ട് വീഡിയോ ചൈനയിലെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നു. ഇതോടെ കോവിഡ് ബാധിച്ച അവശരും കൃത്യമായി വാക്സിന്‍ എടുക്കാത്തവരും സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞവരും ഇവിടുത്തെ പൊതുചികിത്സാസംവിധാനത്തിന് ഭാരമായിരിക്കുകയാണ്. ഇവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. കൃത്യമായി ചികിത്സ നല്‍കാനാവാതെ ആശുപത്രി ജീവനക്കാര്‍ വിഷമിക്കുകയാണ്. ഇവരില്‍ നല്ലൊരു പങ്ക് അവശ്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍.


തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ഏകദേശം 19 ലക്ഷം പേരെ കോവിഡ്ബാധിച്ചിട്ടുണ്ട്. ഇതില്‍ 5,237 പേര്‍ കോവിഡ് മൂലം ചൈനയില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലും ബ്രിട്ടനിലുമടക്കം കടുത്ത ആശങ്ക ഉണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇത്. ഇന്ത്യയില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയായെ ഇനിയൊരു തരംഗം ഏത് അവസ്ഥയില്‍ എത്തിക്കുമെന്നാണ് അറിയാനുള്ളത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions